ചെന്നൈ: കപ്പലുകള്‍ കൂട്ടിമുട്ടി ചെന്നൈയിലുണ്ടായ എണ്ണച്ചോര്‍ച്ച കരുതിയിരുന്നതിനേക്കാള്‍ വലുതാണെന്ന് തീരരക്ഷാ സേന. പ്രതീക്ഷച്ചതിനേക്കാള്‍ പത്തിരട്ടിയാണ് അപകടത്തിന്റെ വ്യാപ്തി. കൂട്ടിയിടിച്ച കപ്പലുകളുടെ ഉടമകളായ കമ്പനികള്‍ തെറ്റിദ്ധാരണ പരത്താനാണ് ശ്രമിച്ചത്. മൊത്തം എണ്ണയും എന്നോര് ബീച്ചില്‍ നിന്ന് നീക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും. തീരരക്ഷാ സേനാ അധികൃതര്‍ പറഞ്ഞു.
എണ്ണ കഴുകിമാറ്റുന്നത് തുടരുകയാണ്. തീരത്തുനിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് രണ്ടു ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചത്. മറീനാ ബീച്ച് മേഖലയിലെ വൃത്തിയാക്കല്‍ 80 ശതമാനം പൂര്‍ത്തിയായി, ഇന്ന് വൈകിട്ടോടെ മറീന ബീച്ച് എണ്ണവിമുക്തമാക്കും. കോസ്റ്റ്ഗാര്‍ഡ് ഐജി എസ് പരമേശ് പറഞ്ഞു. ഇതിനകം 600 ടണ്‍ എണ്ണ നീക്കിക്കഴിഞ്ഞു. എണ്ണ ചെന്നൈയിലെ മറ്റ് കടലോരങ്ങളിലേക്ക് ഇപ്പോഴും ഒഴുകിപ്പരന്നുകൊണ്ടിരിക്കുകയാണ്. കൂട്ടിയിടിച്ച കപ്പലുകള്‍ ഷിപ്പിങ്ങ് ഡയറക്ടറേറ്റ് തടഞ്ഞുവച്ചിരിക്കുകയാണ്.
ഇന്നലെ മാത്രം 72 ടണ്‍ എണ്ണയാണ് ആര്‍കെ കുപ്പത്തു നിന്ന് കോരി നീക്കിയത്. ജനുവരി 28നാണ് എന്നോര് തീരത്തു നിന്ന് രണ്ടു നോട്ടിക്കല്‍ മൈല്‍ അകലെ പാചകവാതക ടാങ്കര്‍ മേപ്പിളും ലൂബ്രിക്കന്റ് എണ്ണ നിറച്ച എംടി ഡോണും കൂട്ടിയിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: