കോഴിക്കോട്: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ നാല് പ്രതികളെ പോലീസ് ശനിയാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ലംബു പ്രദീപിനെ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്ന നടപടി പൂര്‍ത്തിയായതായി പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് റിമാന്റ് ചെയ്തത്.
കുന്ദമംഗലം കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. സ്ഥലത്ത് വന്‍ സുരക്ഷസന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗമായ പടയങ്കണ്ടി രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് 14 ദിവസത്തേയ്ക്ക് വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
പടയങ്കണ്ടി രവീന്ദ്രന്, മാഹി ചൊക്ലി കവിയൂരിലെ മാരന് കുന്നുമ്മല്‍ ലംബു പ്രദീപ് എന്ന പ്രദീപ് (34), കോടിയേരി സ്വദേശി ‘ആനന്ദ’ത്തില്‍ കുട്ടു എന്ന രജിത്ത് (23), അഴിയൂര്‍ കോടാലിക്കുന്നിലെ ബീബു എന്ന ബിപിന്‍ (27), അഴിയൂര്‍ രമ്യാ നിവാസില്‍ കുട്ടു എന്ന രമീഷ് (21) എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍.
സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന് ഉള്‍പ്പെടെ 12 പേരെയാണ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: