ഹരിപ്പാട്: വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി കൊലപ്പെടുത്താനുണ്ടായ സംഭവത്തില്‍ സ്ക്കൂള് അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. കോട്ടയം എസ്എംഇ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലത്ത് ലക്ഷ്മിയുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീനിയര്‍ വിദ്യാര്‍ത്ഥി നിരന്തരമായി ശല്യം ചെയ്ത വിവരം കായംകുളം പോലീസിലും സ്ക്കൂള് അധികൃതര്‍ക്കും ലക്ഷ്മിയുടെ രക്ഷാകര്‍ത്താക്കളായ കൃഷ്ണകുമാറും ഉഷാറാണിയും പരാതി നല്‍കിയിരുന്നു. കുട്ടിക്ക് സുരക്ഷിതത്വം നല്കാന് സ്ക്കൂള് അധികൃതര്‍ തയ്യാറാകാത്തതാണ് ദാരുണമായ അന്ത്യത്തിലേക്ക് വഴിവെച്ചത്.
പ്രശ്നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയിരുന്നെങ്കില്‍ രണ്ടു വിദ്യാര്‍ത്ഥികളുടേയും ജീവന് നഷ്ടപ്പെടില്ലായിരുന്നുവെന്ന് കുമ്മനം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, വൈസ് പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാര്‍, ജില്ലാ കമ്മറ്റിയംഗം എന്‍. ചിത്രാംഗദന്‍, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, രാജേഷ് വാത്തുകുളങ്ങര എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: