കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ പരാജയഭീതിപൂണ്ട ഇടതു-വലതു മുന്നണികള്‍ ബിജെപിയുടെ പ്രചരണ സാമഗ്രികള്‍ തകര്‍ക്കുന്നു. ഞായറാഴ്ച നടക്കുന്ന 611-ാം നമ്പര്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാനായി ബിജെപി സ്ഥാനാര്‍ത്ഥികള്‍ പാനലായി മത്സരിക്കുന്നുണ്ട്.
ദീര്‍ഘകാലമായി എല്‍ഡിഎഫും യുഡിഎഫും ഭരണം കയ്യടക്കിവെച്ചിരിക്കുന്ന ഇവിടെ ആദ്യമായാണ് ബിജെപി പാനല്‍ മത്സരരംഗത്ത് വരുന്നത്. കള്ളപ്പണ സഹകരണമുന്നണികളുടെ സ്വജനപക്ഷപാതവും അഴിമതിയും മൂലം പൊറുതിമുട്ടിയ സഹകാരികള്‍ ഇക്കുറി ബിജെപിക്ക് അനുകൂലമായ നിലപാടെടുക്കും. യുഡിഎഫിലെ സഖ്യകക്ഷിയായ ലീഗ് പാനലില്‍ നിന്നും വിട്ടുനില്‍ക്കുന്നത് അവരുടെ വിജയത്തിനെ പ്രതികൂലമായി ബാധിക്കും.
ഇടതുകക്ഷികള്‍ കയ്യടക്കിവെച്ചിരിക്കുന്ന സഹകരണ സംഘങ്ങളിലെല്ലാം തന്നെ പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളെ നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധമുണ്ട്. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ രോഷത്തിലാണ്.
പൊതുവെ ബിജെപിക്ക് അനുകൂലമായ സ്ഥിതിഗതികള്‍ വോട്ടാക്കാനായി പ്രവര്‍ത്തകര്‍ അക്ഷീണ പ്രവര്‍ത്തനത്തിലാണ്. കെ.എസ്.ശങ്കരനാരായണന്, സിനിമോന്‍ മണലിക്കാട്ടില്‍, സുജേഷ് പണിക്കംവീട്ടില്, ഈരേഴത്ത് ബാബു, വിവേകാനന്ദമേനോന്, വാസുദേവന്‍ ചെട്ടിയാട്ടില്‍, ഹരിചേന്ദങ്ങാട്ട്, വിജയന് പുല്ലാര്‍ക്കാട്ട്, ബനോജ്ഷാജി, ലളിതാംബിക, ഷീല താരാനാഥന് എന്നിവരാണ് ബിജെപി പാനലില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: