പാലക്കാട്: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയസമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഉപവാസത്തിന് ഇന്ന് സമാപനമാകും. ഇന്നു രാവിലെ 9ന് ഉപവാസ സമാപനവും, പുതുശ്ശേരിയില്‍ നടക്കുന്നദേശീയപാത ഉപരോധവും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് ഉദ്ഘാടനം ചെയ്യും.
ഇന്നലെ രാവിലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ശിവരാജന്,നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്,ബിഎംഎസ് മേഖലാഇന്ചാര്ജ്ജ് വി.ശിവദാസ്എന്നിവര് ആരംഭിച്ച ഉപവാസം ബിജെപി സംസ്ഥാന സമിതി അംഗം പ്രൊഫ.വി.ടി.രമ ഉദ്ഘാടനം ചെയ്തു. നുണയുടെ ആചാര്യനായ ഗീബരല്സാണ് മാര്‍ക്സിസ്റ്റുകാരുടെ കാണപ്പെട്ട ദൈവമെന്ന് അവര്‍ പറഞ്ഞു. നുണകളാവര്‍ത്തിച്ച് അതിനെ സത്യമാക്കാനാണ് ശ്രമം.എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ജനങ്ങള്‍ ബോധ്യപ്പെട്ടതിന്റെ തെളിവാണ് കഴിഞ്ഞതെരഞ്ഞെടുപ്പുകളില് ബിജെപിക്കുണ്ടായ മുന്നേറ്റം. സാംസ്കാരിക ആദ്ധ്യാത്മിക നായകന്മാരെയും സന്ന്യാസിവര്യന്മാരെയും അപഹസിക്കുകയാണ് സിപിഎം ചെയ്യുന്നത്.
എന്നാല്‍ അതിന്റെ പരിണിതഫലമാണ് ഇന്നവര്‍ അനുഭവിക്കുന്നത്.സിപിഎം മുങ്ങിതാഴുന്ന കപ്പലാണ്. കച്ചിത്തുരുമ്പ് കിട്ടിയാലും അതില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമം. പക്ഷേ അവര്‍ക്കത് ലഭിക്കാന്പോകുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഭീഷണികെ#ാണ്ട് പാര്‍ട്ടിയെയോ പ്രസ്ഥാനത്തെയോ വളര്‍ത്താന്‍ കഴിയില്ലെന്ന് ഓര്‍ക്കണം. ദക്ഷിണായനത്തില്‍ നിന്ന് തുടങ്ങിയ കൊലപാതകം ഉത്തരായനത്തിലേക്ക് വ്യാപിപ്പിക്കാനാണ് സിപിഎം ഭരണത്തിലൂടെ ശ്രമിക്കുന്നത്.
ബിജെപി സ്റ്റേറ്റ് സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ്, ബിഎംഎസ് ജില്ല സെക്രട്ടറി സി. ബാലചന്ദ്രന് എന്നിവര്‍ക്ക് സിപിഎം ചുട്ടുകൊന്ന രാധാകൃഷ്ണന്റെയും, വിമലാദേവിയുടെയും സഹോദരന് സെല്‍വരാജ് നാരങ്ങനീരു നല്കി ഒന്നാംദിവസത്തെ ഉപവാസം സമാപിച്ചു.
ബിഎംഎസ് കഞ്ചിക്കോട് മേഖല പ്രസിഡന്റ് എം. സുരേഷ് ,ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് സി.രവീന്ദ്രന്, ജില്ലാ സംഘചാലക് എന്‍. മോഹന്‍കുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.എന്‍.ശ്രീരാമന്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് സതീഷ് മേനോന്, ലഘു ഉദ്യോഗ് ഭാരതി സംസ്ഥാന കണ്‍വീനര്‍ ബി.രാധാകൃഷ്ണന്, തപസ്യ ഗോപാലകൃഷ്ണന്പിളള പെന്‍ഷനേഴ്സ് സംഘ് നാരായണന്‍കുട്ടി. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: