തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് സ്വദേശി ഗൊറില്ല രാജേന്ദ്രന് എന്ന രാജേന്ദ്രന്(36) മോഷണശ്രമത്തിനിടെ പിടിയില്‍. മന്ത്രി എ.സി. മൊയ്തീന്റെ വീട്ടിലെ മോഷണശ്രമം അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഫ്യൂസ് ഊരിവച്ച് മുന്വാതില്പൊളിച്ച് മോഷണം നടത്തുന്ന ഫ്യൂസ് കണ്ണന് എന്ന കണ്ണന്റെ സഹോദരനാണ് ഇയാള്‍. കണ്ണന് നിലവില്‍ മറ്റൊരു കേസില്‍പെട്ട് ജയിലിലാണ്.
മന്ത്രി എ.സി. മൊയ്തീന്റെ വീട്ടില്‍ ഫ്യൂസ് ഊരിവച്ച് മുന്‍വാതില്‍ പൊളിച്ചാണ് മോഷണശ്രമം നടന്നത്. കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ താമസിച്ചാണ് രാജേന്ദ്രന് മോഷണം നടത്തിയിരുന്നത്. ചാലക്കുടി ഗവ. ഐടിഐ കുത്തിപ്പൊളിച്ച് യന്ത്രസാമഗ്രികളും, ഒല്ലൂരിലെ സ്വര്‍ണപ്പണിശാല കുത്തിപ്പൊളിച്ച് സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതിനും തമിഴ്നാട്ടില്‍ നടന്ന കൊലപാതകത്തിലുമടക്കം നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ രണ്ടുവര്‍ഷം മുമ്പാണ് ജാമ്യത്തിലിറങ്ങി ഒളിവില്‍പോയത്.
2012ല്‍ ചാലക്കുടിയിലെ ജ്വല്ലറി കുത്തിപ്പൊളിച്ച് ആറുകിതായിത് താനാണെന്ന് ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു. കുന്നംകുളം ഡിവൈഎസ്പി വിശ്വംഭരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണസംഘാംഗങ്ങളായ വടക്കാഞ്ചേരി സിഐ ടി.എസ്. സിനോജ്, എസ്ഐ രതീഷ്, റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്ഐമാരായ മുഹമ്മദ് റാഫി, മുഹമ്മദ് അഷറഫ്, സീനിയര്‍ സിപിഒമാരായ സി.ആര്. പ്രദീപ്, പി. ജയകൃഷ്ണന്, സി.എ. ജോസ്, സൂരജ് പി. ദേവ്, ലിജു ഇയ്യാനി, എഎസ്ഐ ആനന്ദന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: