കാസര്‍കോട്: ദീന് ദയാല്‍ ഉപാധ്യായ യോജനയില്‍ പെടുത്തി, എസ്സിഎസ്ടി വിഭാഗത്തില്‍ പെട്ട ബിപിഎല്ലുകാര്‍ക്ക് സൗജന്യമായി വൈദ്യുതി നല്കാന് ജാതി അറിയണമോ. വേണമെന്നാണ് കാസര്‍കോട്ടെ കെഎസ്ഇബി അധികൃതര്‍ പറയുന്നത്. ഈ പദ്ധതിയില്‍ കണക്ഷന് ലഭിക്കേണ്ടവര്‍ അവരുടെ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ആവശ്യം.
ഗ്രാമീണ മേഖല സമ്പൂര്‍ണ്ണമായും വൈദ്യുതീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദീന് ദയാല്‍ ഉപാധ്യായ യോജന ആവിഷ്കരിച്ചത്. ഇതു വഴി കണക്ഷന് ലഭിക്കാന്‍ ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവരാണോയെന്ന് മാത്രമാണ് അറിയേണ്ടത്.
എന്നാല്‍ കാസര്‍കോട് ജില്ലയിലുള്ള എല്ലാ സെക്ഷനിലെയും എഞ്ചിനീയര്‍മാരോട് ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ജാതി തിരിച്ചുള്ള കണക്ക് എടുക്കാനാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഈമെയില്‍ സന്ദേശം കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കഴിഞ്ഞിട്ടുണ്ട്. ഇത് എഴുതി ചേര്‍ക്കാന്‍ പ്രത്യേക കോളങ്ങള്‍ തന്നെ നല്‍കിയിട്ടുണ്ട്.
ഇത്തരത്തില്‍ കണക്കെടുപ്പ് ജില്ലയില്‍ മാത്രം ആരംഭിച്ചത് ജീവനക്കാര്‍ക്കിടയില്‍ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. കേന്ദ്ര പദ്ധതി മറച്ചു വെച്ച് സംസ്ഥന സര്‍ക്കാറും കെ.എസ്.ഇ.ബിയും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികളാണെന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: