തൃശൂര്‍: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട നിയമവിദ്യാര്‍ത്ഥികളെ ജാതിപ്പേരില്‍ ആക്ഷേപിക്കുകയും കാന്റീനിലെ ജോലികള്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുകയും ചെയ്തുവെന്ന പരാതിയിന്മേല് ലക്ഷ്മിനായരുടെ അറസ്റ്റ് എന്തുകൊണ്ട് വൈകുന്നുവെന്ന് ഡി.ജി.പി വ്യക്തമാക്കണമെന്ന് കെപിഎംഎസ് ഉപദേശക സമിതി ചെയര്മാന് ടി.വി.ബാബു ആവശ്യപ്പെട്ടു.
ലക്ഷ്മിനായരുടെ മനോഗതമനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വകുപ്പുമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും മൗനത്തിലൂടെ ഈ പ്രശ്നം ഇല്ലാതാവില്ല. നിയമത്തെ അതിന്റെ വഴിക്കുവിടാനുള്ള ചുമതല ബന്ധപ്പെട്ടവര്‍ നിര്‍വഹിക്കണം. സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത് സ്വകാര്യ കോളേജുണ്ടാക്കി സര്‍ക്കാര്‍ കോളേജെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാഭ്യാസ കച്ചവടം നടത്തിയ മാനേജ്മെന്റിനെതിരെ നിയമനടപടി സ്വീകരിക്കണം.
ബഹുമാനപ്പെട്ട കേരള ഗവര്‍ണറെ ചീഫ് പാട്രണാക്കി കേരള ജനതയെ തെറ്റിദ്ധരിപ്പിച്ചതിനും കോളേജ് കാമ്പസില്‍ ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു വിറ്റു കോടികള്‍ തട്ടിയ ലക്ഷ്മിവിലാസം ഗൂഡസംഘത്തെ നിയമത്തിനുമുന്നിലെത്തിക്കുവാന് കെപിഎംഎസ് തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: