തിരുവനന്തപുരം: ആന്റിപൈറസി സെല്‍ സംസ്ഥാനതലത്തില്‍ വ്യാജ സിഡി/ഡിവിഡി കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയില്‍ 15 പേര് അറസ്റ്റിലായി. ഇവരില്‍ നിന്ന് പുതിയ മലയാള സിനിമകളുടെയും അശ്ലീല ചിത്രങ്ങളുടെയും ശേഖരവും ഇവ കോപ്പി ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറുകള്‍, എക്സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്ക്കുകള്‍, മെമ്മറി കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവയും പോലീസ് കണ്ടെടുത്തു.
തൃശൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു സമീപം ബ്ലൂബറി മ്യൂസിക് ഷോപ്പുടമ ഷിന്റോ, മലപ്പുറം എടപ്പാള്‍ സെയ്ദലിക്കുട്ടി കോംപ്ലക്സിനു സമീപം സിഡി/ഡിവിഡി വില്പന നടത്തുന്ന അസെയ്നാര് എന്ന കുഞ്ഞുബാവ, വാളഞ്ചേരിക്കു സമീപം സെല്‍കെയര്‍ മൊബൈല്‍ ഷോപ്പുടമ ഫാസില്‍, എടപ്പാള്‍ സെയ്ദലിക്കുട്ടി കോംപ്ലക്സില്‍ എ ടു ഇസഡ് മൊബൈല്‍ ഷോപ്പുടമ അരീഫ്, കോട്ടയ്ക്കല്‍ ചങ്കുവെട്ടിക്കു സമീപം ന്യൂ മെട്രോ കമ്മ്യൂണിക്കേഷന്‍ മൊബൈല്‍ ഷോപ്പുടമ ജാബിര്‍, കോട്ടയ്ക്കലില്‍ ഹൈലൈറ്റ് മൊബൈല്‍ ഷോപ്പുടമ സിദ്ദിഖ്, കോഴിക്കോട് ബാലുശ്ശേരി പൂണൂര്‍ എംപി റോഡില്‍ ഇന്ഡോവിഷന് മൊബൈല്‍ ഷോപ്പുടമ ആകാശ്, ബാലുശേരി പൂണൂര്‍ എംപി റോഡില്‍ മ്യൂസിക് ഗാലറി മൊബൈല്‍ ഷോപ്പുടമ ഷെറീജ്, താമരശ്ശേരി വിഴുപ്പൂര് പഴയ ബസ്സ്റ്റാന്റിനു സമീപം 4ഏ ഷോപ്പുടമ അനീസ്, താമരശ്ശേരി വിഴുപ്പൂര് പഴയ ബസ് സ്റ്റാന്റിനു സമീപം ജെ2 ടെക്നോളജീസ് മൊബൈല്‍ ഷോപ്പുടമ ജനി, ആലപ്പുഴ മാവേലിക്കര പല്ലാരിമംഗലം ഡ്രീംവേള്‍ഡ് മൊബൈല്‍ ഷോപ്പുടമ തങ്കച്ചന്, നൂറനാട് ആസ്മിയ മ്യൂസിക് ഷോപ്പുടമ നാഗൂര് വീരാന്‍, തിരുവനന്തപുരം പേരൂര്‍ക്കട നെട്ടയം പോളിടെക്നിക്കലിനു സമീപം സ്പെയ്സ് ഷോപ്പുടമ സാബു തോമസ്, നെടുമങ്ങാട് സൂര്യറോഡില് മൈക്രോ മെഡിടെക്ക് മൊബൈല്‍ ഷോപ്പുടമ ഹരീഷ് കുമാര്‍, ചെങ്കവിള ജംഗ്ഷനു സമീപം മാര്‍ക്ക് കമ്മ്യൂണിക്കേഷന്‍ ഷോപ്പുടമ റിജോ എന്നിവരാണ് അറസ്റ്റിലായത്.
ആന്റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് പി.ബി. രാജീവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റിപൈറസി സെല്‍ ഡിവൈഎസ്പി എം. ഇക്ബാല്‍, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രബാബു, ഡിഎസ്ഐമാരായ രതീഷ്, ജെ.ആര്. രൂപേഷ് കുമാര്‍, സിപിഒമാരായ സ്റ്റെര്‍ലിന്‍ രാജ്, സജി, ബെന്നി, സുബീഷ്, ഷാന്‍ എന്നിവരും വിവിധ ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരും പോലീസുദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: