കൊച്ചി: മധ്യകേരളത്തിലെ നാല് ജില്ലകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച 40 പേര് പിടിയിലായി. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഐജി പി. വിജയന്റെ നിര്‍ദേശ പ്രകാരം പരിശോധന നടത്തിയത്. രാവിലെ 8.30 ന് മുന്‍പാണ് പരിശോധന നടത്തിയത്. പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ െ്രെഡവര്‍മാര്‍ കുടുങ്ങിയേക്കും.
ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നുണ്ടെന്നും കുട്ടികളോട് മോശമായി പെരുമാറുന്നുണ്ടെന്നുമുള്ള പരാതികള്‍ വന്നതിനു പിന്നാലെയാണ് നാല് ജില്ലകളില്‍ ഒരുമിച്ച് പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സ്കൂള്‍ അധികൃതര്‍ക്കാണെന്നും പോലീസ് പറഞ്ഞു.കൊച്ചിയില്‍ അഞ്ചു ഡ്രൈവര്‍മാരാണ് പിടിയിലായത്.
ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മിഷണര്‍ ജി എച്ച് യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചോ അമിതവേഗതയിലോ വാഹനമോടിക്കുന്നതോ, വിദ്യാര്‍ഥികളെ കുത്തിനിറച്ചിരിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലിസ് കമ്മിഷണറേറ്റ് നമ്പരായ 7559899100 ലേക്ക് ദൃശ്യങ്ങള്‍ വാട്സ്ആപ്പ് ആയി അയക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ട്രാഫിക് സംബന്ധമായ നിര്‍ദേശങ്ങളോ പരാതികളോ ഈ നമ്പറില്‍ 24 മണിക്കൂറും അറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: