തിരുവനന്തപുരം: ഭാരതീയ പാരമ്പര്യത്തിനും സംസ്കാരത്തിനുമൊത്തവണ്ണം ഗോമാതാക്കളെ ആദരിച്ച് സംരക്ഷിക്കുന്ന ഗോശാലകള്‍ നല്കുന്ന സേവനം വിവരിക്കുന്ന പ്രദര്‍ശനശാലകള്‍ ആദ്ധ്യാത്മിക സേവനമേളയില് ശ്രദ്ധേയമാകുന്നു.
ശ്രീപദ്മനാഭസ്വാമിയുടെ നിത്യ അഭിഷേകത്തിനുള്ള പാല് സമര്‍പ്പിക്കുന്ന ശ്രീ പദ്മനാഭസ്വാമി ഗോശാല, ജഗദ്്ഗുരു ശങ്കരാചാര്യ ശ്രീരാഘവേന്ദ്ര സ്വാമിനേതൃത്വം നല്കുന്ന ഷിമോഗ (കര്‍ണാകട)യിലെ ശ്രീരാമ ചന്ദ്രമഠത്തിനു കീഴില്‍ കാസര് ഗോഡ് പ്രവര്‍ത്തിക്കുന്ന അമൃതധാര ഗോ ശാല തുടങ്ങിയവയും ഇതില്‍പ്പെടുന്നു.
‘ഗിര്‍’ ഇനത്തില്‍പ്പെട്ട ഉയരം കുറഞ്ഞ ‘കാസര്‍ഗോഡ്’ ഇനമായി അറിയപ്പെടുന്ന നാല് പശുക്കളക്കടക്കം 48 പശുക്കളാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഗോ ശാലയിലുള്ളത്. പ്രായം ചെന്ന പശുക്കള്‍ക്ക് വേണ്ടിയുള്ള ഒരു സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ട്രസ്റ്റിന് ഉദ്ദേശ്യമുണ്ടെന്ന് എക്സിക്യൂട്ടീവ് ട്രസ്റ്റി പി. വിജയകൃഷ്ണന് നായര്‍ പറഞ്ഞു. കേരളത്തിലാദ്യമായി ഒരു ഗോമാതാ ക്ഷേത്രം സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ഇവയെല്ലാം പ്രദര്‍ശന ശാലയില്‍ വ്യക്തമാക്കുന്നു.
തികഞ്ഞ ഭാരതീയ ജനുസ്സുകളില്‍പ്പെടുന്ന പശുക്കളില്‍നിന്നും പഞ്ചഗവ്യം അധിഷ്ഠിതമായി നിര്‍മ്മിക്കപ്പെടുന്ന മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമാണ് അമൃതധാര ഗോശാലയിലുള്ളത്. ഇവയടക്കം പശു അധിഷ്ഠിതമായും പരമ്പരാഗത രീതിയിലുമുള്ള നാല്‍പ്പതില്‍പരം രീതികളും പ്രദര്‍ശനത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: