പുനലൂര്‍: കിഴക്കന്‍മേഖലയില്‍ കുടിവെള്ള പ്രശ്നം രൂക്ഷമാകുന്നു. കിണറുകളും ജലാശയങ്ങളും വറ്റിവരണ്ടു. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. പുനലൂരിലും പരിസരപ്രദേശങ്ങളിലുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറിയിട്ടുണ്ട്. നഗരസഭയിലെ പേപ്പര്‍മില്‍, കാഞ്ഞിരമല, കല്ലാര്‍, ശാസ്താംകോണം, ആരംപുന്ന, കേളങ്കാവ്, പ്ലാച്ചേരി, ഗ്രേഡിംഗ് ബ്ലോക്ക് മേഖലകളില്‍ കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. തലച്ചുമടായാണ് ഈ ഭാഗങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ പുനലൂര്‍ നഗരസഭ നടപടി സ്വീകരിക്കുന്നില്ലന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്ലാച്ചേരി വാര്‍ഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം വാര്‍ഡ് കണ്‍സിലര്‍ സനല്‍കുമാര്‍ നഗരസഭക്ക് മുന്നില്‍ ഒറ്റയാള്‍സമരം സംഘടിപ്പിച്ചു. കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി യുവജനവിഭാഗവും രംഗത്തെത്തി. വര്‍ഷങ്ങളായി വരള്‍ച്ചാദുരിതം നേരിടുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയിരുന്ന കുടിവെള്ള പദ്ധതി അട്ടിമറിക്കപ്പെട്ടതായാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: