കൊല്ലം: യുവാവിനെ ബാറിന് മുന്നില്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി അഞ്ച് വര്‍ഷം കഠിനതടവും 26000 രൂപ പിഴയും ശിക്ഷിച്ചു. കേരളപുരം വേലാകോണം വേലിയില്‍ പുത്തന്‍വീട്ടില്‍ മൊട്ട രതീഷ് എന്നറിയപ്പെടുന്ന രഞ്ജിത്തിനെയാണ് ശിക്ഷിച്ചത്. കേസിലെ രണ്ടാംപ്രതി ഷാനിനെ കോടതി വെറുതെ വിട്ടു. 2012 ജൂലൈ രണ്ടിന് വൈകിട്ട് നാലിനാണ് സംഭവം നടന്നത്. വടക്കുംഭാഗം പുള്ളിക്കടയില്‍ കൃഷ്ണമൂര്ത്തിയാണ് മരിച്ചത്. ചിന്നക്കടയിലെ ബാറില്‍ പുറംജോലിക്കാരനായിരുന്ന കൃഷ്ണമൂര്‍ത്തിയുമായി ഇരുപ്രതികളും ചേര്‍ന്ന് വഴക്കിട്ടു. ഇതിനെ തുടര്‍ന്ന് ചിന്നക്കടയില്‍ വച്ച് വീണ്ടും കണ്ടുമുട്ടുകയും കൃഷ്ണമൂര്‍ത്തിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ജില്ലാ ആശുപത്രിയിലും നെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട കൃഷ്ണമൂര്‍ത്തി അഞ്ചാംതീയതിയാണ് മരിച്ചത്. കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചു. ഗവ.പ്ലീഡര്‍ എം.റംലത്ത് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: