മട്ടന്നൂര്‍: ജനമനസ്സുകളില്‍ സ്നേഹ സാഹോദര്യവും ഐക്യബോധവും ഉണര്‍ത്താന്‍ ക്ഷേത്രങ്ങള്‍ക്കും തിറയാട്ടക്കാവുകള്ക്കും കഴിയുമെന്ന് പ്രശസ്ത നാടന്‍ കലാ ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ.ആര്.സി.കരിപ്പത്ത് അഭിപ്രായപ്പെട്ടു. പെരിയച്ചൂര്‍ ചാലാടന് കണ്ടി മുത്തപ്പന് മടപ്പുര പ്രതിഷ്ഠാ തിറമഹോത്സവത്തിന്റെ ഭാഗമായുളള സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലുഷ്യവും കുടിപ്പകയും കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മനശുദ്ധീകരണത്തിന്റെ ആശ്രയ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളും ഉത്സവങ്ങളും മാറണമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവക്കമ്മറ്റി പ്രസിദ്ധീകരിച്ച പട്ടോല എന്ന സ്മരണിക സുകുമാരന്‍ പെരിയച്ചൂരിന് നല്കി അദ്ദേഹം പ്രകാശനം ചെയ്തു. കിണ്ട്യന്‍ ഭാസ്കരന് അധ്യക്ഷത വഹിച്ചു. പി.പി.ചന്ദ്രന് സ്വാഗതവും എ.മോഹനന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ക്ഷേ്രതത്തിലെ പ്രതിഷ്ഠാ തിറ മഹോത്സവച്ചടങ്ങുകള്ക്ക് തന്ത്രി പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമന് നമ്പൂതിരി കാര്‍മ്മികത്വം നല്കി. കലവറ നിറക്കല്‍ ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, പ്രഭാഷണം, കാഴ്ചവരവ്, വില്‍ക്കലാമേള, വിവിധ കലാപരിപാടികള്‍, വിവിധ തെയ്യങ്ങളുടെ തിറയാട്ടം എന്നിവയുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: