ന്യൂദല്‍ഹി: വാഗ ചെക്ക്പോസ്റ്റില്‍ പാക്ക് ഭീകരാക്രമണമുണ്ടായേക്കമെന്ന ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറയിപ്പിനെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും വാഗ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കി.വാണിജ്യകേന്ദ്രമായ വാഗ അതിര്‍ത്തിയില്‍ ലഷ്കര്‍-ഇ-തൊയ്ബ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകള്‍ അക്രമണം നടത്താന്‍ സാധ്യതഉളളതായി പാക്ക് സുരക്ഷാ വിഭാഗാം മുന്നറിയിപ്പു നല്‍കിയത്.ഇതാദ്യമായാണ് പാക്കിസ്ഥ്ന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള മുന്നറിയിപ്പുണ്ടാകുന്നത്.ഇതേതുടര്‍ന്ന് പാക്കിസ്ഥാന് വാഗഅതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.കൂടാതെ ഇന്ത്യ കൂടുതല്‍ അതിര്‍ത്തി സുരക്ഷാ സേനയെയും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.മുംബൈ ഭീകരാക്രമണത്തിനു ശേഷം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് സാരമായ കോട്ടം തട്ടുകയും വിശ്വാസക്കുറവ് വരുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന് സുരക്ഷാ വിഭാഗാം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.ഇന്ത്യയും പാക്കിസ്ഥാനും സൗഹൃദം തകര്‍ക്കുവാനായി കഴിഞ്ഞ കുറെവര്‍ഷങ്ങളായി പാക്ക് ഭീകരവാദികള്‍ ശ്രമം നടത്തിവരുകയാണ്. പീക്കിസ്ഥാന് ഇതിനു മുന്‍പും ലഷ്കര്‍-ഇ-തൊയ്ബ അക്രമണഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.വ്യപീര സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുവാനായി അടുത്തകാലത്താണ് ഇന്ത്യയില്‍ വിദേശ നിക്ഷേപം നടത്താന്‍ പാക്കിസ്ഥാന് ഇന്ത്. അനുമതി നല്‍കിയത്.ഊര്‍ജ്ജ ദൗര്‍ല്ലഭ്യം നേരിടുന്ന പാക്കിസ്ഥന് എണ്ണയും,ലിക്ക്യുഫൈഡ് പെട്രോളിയം ഗ്യാസും നല്‍കാമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നു.കൂടാതെ കൂടാതെ കുറേവര്ഷങ്ങള്ക്കുശേഷം കഴിഞ്ഞമാസം ഇന്ത്യ വാഗാ അതിര്‍ത്തി വഴി വാഴപ്പഴങ്ങളും ന്യൂസ് പ്രന്റും പാക്കിസ്ഥാനിലേക്ക് കയറ്റിഅയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: