തൊടുപുഴ: പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം റബ്ബര്‍തോട്ടത്തിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കോതായിക്കുന്നിലെ സെന്റ്. മേരീസ് യാക്കോബിറ്റ് പള്ളിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിനാണ് ഇന്നലെ വൈകിട്ട് 4.15 ഓടെ തീപിടിച്ചത്.
1.5 ഏക്കറോളം വരുന്ന തോട്ടമാണ് കത്തി നശിച്ചത്. റബ്ബര്‍ മരങ്ങളും ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പുല്ലും കൊഴിഞ്ഞ് കിടന്ന ഇലയുമാണ് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടാന്‍ കാരണമായത്.
ഇതിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന കെഎസ്ഇബിയുടെ സാമഗ്രഹികള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീ പടരാതിരുന്നത് വന്‍നാശനഷ്ടം ഒഴുവാക്കി. മാലിന്യം കത്തിച്ചതില്‍ നിന്നും തീ പടര്‍ന്നതാണ് എന്നാണ് കരുതുന്നത്. ആളികത്തിയ തീ നാലുഭാഗത്തേക്ക് പടര്‍ന്നതോടെ ഏറെ പണിപ്പെട്ടാണ് അഗ്നി ശമന സേനയ്ക്ക് തീ അണക്കാനായത്. സമീപത്ത് നിന്നും എത്തിയ സംഘം 1.30 മണിക്കൂര്‍ പണിപ്പെട്ടാണ് തീ അണച്ചത്.
കെഎസ്ഇബിയുടെ കേബിള്‍ റോളുകളടക്കം ലക്ഷങ്ങള്‍ വിലയുള്ള ഉരുപടികളാ
ണ് തീപിടിച്ച പറമ്പിന്റെ സമീപത്തായി സൂക്ഷിച്ചിരുന്നത്. തീ ആളിപടര്‍ന്നതോടെ ഉദ്യോഗസ്ഥരെയും ഇത് ആശങ്കയിലാക്കി.
എന്നാല്‍ അഗ്നിശമന സേനയുടെ ഇടപെടല്‍ തീ അണക്കാന്‍ സഹായകമായി. നാട്ടുകാരും പള്ളി അധികൃതരും തീ അണക്കാന്‍ സ്ഥലത്തെത്തിയിരുന്നു.
തൊടുപുഴ ഫയര്‍ഫോഴ്സിലെ സ്റ്റേഷന് ഇന്‍ചാര്‍ജ് ബെല്‍ജി വര്‍ഗ്ഗീസ്, ഉദ്യോഗസ്ഥരായ വി മുരുകന്, ബിജു പി തോമസ്, മനോജ്, അനൂപ്, ജയകൃഷ്ണന്, അനീശ്, ജിജോ ഫിലിപ്പ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: