തൃശൂര്‍:ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ നീറ്റ ജലാറ്റിന്‍ കമ്പനിയുടെ ജല ഉപഭോഗം അഞ്ചിലൊന്നായി പരിമിതപ്പെടുത്തി. ദിവസം 600 ഘനമീറ്റര്‍ ജലമെടുക്കാന്‍ അനുമതി നല്‍കിയാതായി ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന് അറിയിച്ചു . ജലമെടുക്കുന്നത് നിരോധിച്ചാല്‍ കമ്പനി സംഭരിച്ച 650 ടണ്‍ അസംസ്കൃതവസ്തു ഉപയോഗ ശൂന്യമായി ഗുരുതര പാരിസ്ഥിതിമലിനീകരണത്തിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി .
ഇത് സംബന്ധിച്ച ആര്. ഡി. ഒ നല്കിയ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് കാലവര്‍ഷം ലഭ്യമാകുന്ന ജൂണ്‍ , ജൂലൈ മാസം വരെ ജല ഉപഭോഗം പരിമിതപ്പെടുത്തി ഉത്തരവ് നല്‍കിയത് . കമ്പനിയുടെ ഉല്പാദനപ്രവര്ത്തനങ്ങള്ക്കായി ചാലക്കുടിപുഴയിലെ വെള്ളം പമ്പ് ചെയ്ത് എടുക്കുന്നത് നിര്‍ത്തിവക്കാന്‍ അഡീഷണല്‍ ഇറിഗേഷന്‍ ഡിവിഷന്എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
കമ്പനിയുടെ പ്രവര്‍ത്തനത്തിന് പ്രതിദിനം 1000ഘനമീറ്റര്‍ ജലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി എം. ഡി അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്. ഡി. ഒ യുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജല ഉപഭോഗം അഞ്ചിലൊന്നായി പരിമിതപ്പെടുത്തി ഉത്തരവ് നല്‍കിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: