തിരുവനന്തപുരം: കേരള പോലീസ് കമ്മ്യൂണിക്കേഷന്‍ ഡിജിറ്റല്‍ രംഗങ്ങളില്‍ സമഗ്ര മാറ്റം കുറിക്കുന്ന മൂന്നു പദ്ധതികള്‍ക്ക് നാളെ തുടക്കമാകും. എല്ലാ പോലീസുദേ്യാഗസ്ഥര്ക്കും സൗജന്യ കോള്‍ സൗകര്യം നല്കുന്ന ‘സംഹിത’, എത്തിക്കല്‍ ഹാക്കര്‍മാരുടെ യൂണിറ്റ് ‘കാക്കി ഹാറ്റ്സ്’, ഉദേ്യാഗസ്ഥരുടെ സര്‍വീസ് വിവരങ്ങള്‍ ലഭ്യമാകുന്ന ‘ക്ലോണ്‍ ഫ്രീ ഹൈടെക് സ്മാര്‍ട്ട് കാര്‍ഡ്’ എന്നീ പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. വൈകിട്ട് അഞ്ചിന് ടാഗോര്‍ തീയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും മിനിസ്റ്റീരിയല്‍ ജീവനക്കാരെയും ഒരു മൊബൈല്‍ നെറ്റ് വര്‍ക്കിന് കീഴിലാക്കുന്നതാണ് സൗജന്യകോള്‍ സംവിധാനമായ ‘സംഹിത’പദ്ധതി. ഇവര്‍ക്കെല്ലാം ബിഎസ്എന്‍എല്‍ സിം കാര്‍ഡുകള്‍ നല്‍കും. പുതിയ സിം കാര്‍ഡ് ലഭിക്കുന്നതോടെ മുഴുവന്‍ പോലീസ് ഉദേ്യാഗസ്ഥരും സൗജന്യ കോള്‍ നെറ്റ് വര്‍ക്കില്‍ വരും. ഇവര്‍ക്ക് പരിധിയില്ലാതെ സിയുജി നമ്പരിലേക്ക് സൗജന്യമായി പരസ്പരം വിളിക്കാം.
സൈബര്‍ കുറ്റകൃത്യങ്ങളുടെ ക്രമാതീതമായ വളര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ‘കാക്കി ഹാറ്റ്സ്’ എന്ന പദ്ധതി ആരംഭിക്കുന്നത്. സൈബര്‍ വൈദഗ്ധ്യം നേടിയ പോലീസ് സേനയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ‘കാക്കി ഹാറ്റ്സ്’ എന്നപേരില്‍ കേരള പോലീസ് എത്തിക്കല്‍ ഹാക്കര്‍മാരുടെ യൂണിറ്റ് ഇതിന്റെ ഭാഗമായി നിലവില്‍ വരും. സംസ്ഥാനത്തെ മുഴുവന്‍ പോലീസുദേ്യാഗസ്ഥര്ക്കും ചിപ്പ് ഘടിപ്പിച്ച ‘കോണ്‍ ഫ്രീ ഹൈടെക് സ്മാര്‍ട്ട് കാര്‍ഡ്’ നല്‍കുന്നതിനുള്ള സംവിധാനവും ഇതോടൊപ്പം നിലവില്‍വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: