സര്‍ക്കാര്‍ ലക്ഷ്മിയുടെ കയ്യിലെ പാവ: കുമ്മനം
തിരുവനന്തപുരം: ലക്ഷ്മിനായരുടെ കയ്യിലെ പാവയാണ് സംസ്ഥാന സര്‍ക്കാരെന്ന് തെളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിദ്യാര്‍ത്ഥികളെ ചര്‍ച്ചക്ക് വിളിച്ച് അവഹേളിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി ചെയ്തത്. മാനേജ്മെന്റ് നിലപാട് വിദ്യാര്‍ത്ഥികളെക്കൊണ്ട് സമ്മതിപ്പിക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. മാനേജ്മെന്റിന്റെ വക്കാലത്ത് ഏറ്റെടുത്ത വക്കീലിനെപ്പോലെയാണ് ചര്‍ച്ചയിലുടനീളം മന്ത്രി വാദിച്ചത്. ഇത്രയും തരം താണ ഒരു സര്‍ക്കാര്‍ ഇതിന് മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. ഒരു പ്രിന്‍സിപ്പാളിന്റെ ധാര്‍ഷ്ട്യത്തിന് മുന്പില് മുട്ടുമടക്കിയ സര്‍ക്കാര്‍ പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും കുമ്മനം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ട്രസ്റ്റിനെക്കുറിച്ച് അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെക്കുറിച്ച് പരിശോധിക്കില്ലെന്നും ട്രസ്റ്റ് നടത്തിയെന്നു പറയുന്ന ചട്ടലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സി.പി. രാമസ്വാമി അയ്യരുടെ കാലത്താണ് ഏറ്റെടുക്കല്‍ നടന്നത്. അതിനുശേഷം എത്രയോ സര്‍ക്കാരുകള്‍ കടന്നുപോയി. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഒരു അന്വേഷണം സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോ അക്കാദമിക്ക് സര്‍ക്കാര്‍ നല്കിയ ഭൂമി തിരിച്ചുപിടിക്കണമെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന് കത്ത് നല്കിയില്ലേ എന്ന ചോദ്യത്തിന്, ഭൂമി നല്കിയതിനെപ്പറ്റി പരിശോധിക്കണം എന്നൊക്കെയുള്ളത് ചിലരുടെ ആവശ്യം മാത്രമാണെന്നും അങ്ങനെ പലആവശ്യങ്ങളുണ്ടാകുമെന്നുമായിരുന്നു പിണറായിയുടെ മറുപടി.
മാനേജ്മെന്റും മന്ത്രിയും ഒത്തുകളിക്കുന്നു: എബിവിപി
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ മാനേജ്മെന്റും വിദ്യാഭ്യാസമന്ത്രിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന് എബിവിപിസംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്. മന്തിയുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്റ്തീരുമാനിച്ച കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെമേല്‍ അടിച്ചേല്പ്പിക്കാനാണ്വിദ്യാഭ്യാസമന്ത്രി ശ്രമിച്ചത്. ഇതിന് കുടപിടിക്കുന്ന സമീപനമാണ് എസ്എഫ്ഐയും കൈക്കൊണ്ടത്. പലപ്പോഴും മാനേജ്മെന്റിനു വേണ്ടി മറുപടി പറഞ്ഞത് എസ്എഫ്ഐയും വിദ്യാഭ്യാസ മന്ത്രിയും ചേര്‍ന്നാണ്. മുന്‍ദിവസങ്ങളിലെ തീരുമാനങ്ങളില്‍ നിന്നും ഒരുമാറ്റവും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിട്ടില്ല. ലക്ഷ്മിനായര്‍ കുറ്റം ചെയ്തെന്ന് തെളിഞ്ഞിട്ടും അവരെ മാറ്റാന്‍ തയ്യാറല്ല എന്ന നിലപാടില്‍ നിന്ന് മാനേജ്മെന്റ് പിന്മാറണം. തിങ്കളാഴ്ച കോളേജ് ഉപരോധിക്കുമെന്നും ശ്യാംരാജ് കൂട്ടിച്ചേര്‍ത്തു.
ലക്ഷ്മി നായര്‍ക്കെതിരെ പട്ടികജാതി കമ്മീഷന് പരാതി
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി. സുധീര്‍ സംസ്ഥാന പട്ടികജാതി കമ്മീഷന് പരാതി നല്കി.
ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥി നല്കിയ പരാതി അന്വേഷിക്കുന്ന സംഘത്തിലെ പോലീസ് ഓഫീസര്‍മാര്‍ ഇതേ കോളേജിലെ വിദ്യാര്‍ത്ഥികളാണ്. അതിനാല്‍ നീതിപൂര്‍വ്വമായ നടപടി പ്രതീക്ഷിക്കാനാകില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യാവുന്ന സാഹചര്യം ഉണ്ടായിട്ടും അതിന് പോലീസ് തയ്യാറാകാത്തത് ഉന്നത ഇടപെടല്‍ മൂലമാണ്. അതിനാല്‍ കമ്മീഷന് അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെട്ട് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
കെപിഎംഎസ് മാര്‍ച്ച് നടത്തും
തിരുവനന്തപുരം: പട്ടികജാതി വിദ്യാര്‍ഥികളെ ജാതിപ്പേരു പറഞ്ഞ് അപമാനിച്ച കേസില്‍ തിരുവനന്തപുരം ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മീനായരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ വസതി സ്ഥിതിചെയ്യുന്ന ലോ അക്കാദമിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കെപിഎംഎസ് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.്ഉപദേശകസമിതി ചെയര്മാന് ടി.വി. ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്‍മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
പട്ടികജാതി വിദ്യാര്‍ഥികളെ അപമാനിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ലക്ഷ്മീനായര്ക്കെതിരെ വ്യക്തമായ തെളിവു ലഭിച്ചിട്ടും അറസ്റ്റ് ഒഴിവാക്കി പോലീസ് ഒത്തുകളിക്കുകയാണ്. ഈ കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃതമായ സംവരണം നല്‍കുന്നില്ല. പട്ടികജാതി പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്താല്‍ പ്രതിയെ 24 മണിക്കൂറിനകം അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന ചട്ടം പോലീസ് ലംഘിച്ചിരിക്കുകയാണ്. ഭരണസ്വാധീനത്തിന് വഴങ്ങി പോലീസ് ലക്ഷ്മീനായര്‍ക്ക് രാജ്യം വിടാന്‍ സാഹചര്യമൊരുക്കുകയാണെന്നും അവര്‍ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ചെറുവയ്ക്കല്‍ അര്ജുനന്, ജില്ലാ സെക്രട്ടറി മദനന് മാധവപുരം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി തെറ്റിയാര്‍ രവീന്ദ്രന്, യൂത്ത് യൂണിറ്റ് സംസ്ഥാനനേതാവ് സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: