ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 70ഉം ഗോവയില്‍ 83 ശതമാനവും പോളിംഗ്. പൊതുവെ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. പഞ്ചാബിലെ തരന് തരാന്‍ ജില്ലയിന്‍ വെടിവെപ്പില്‍ ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് പരിക്കേറ്റു. ക്യൂ നില്‍ക്കുന്നതിനിടെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു.
വോട്ടിംഗ് യന്ത്രം തകരാറിലായത് ചില ബൂത്തുകളില്‍ വോട്ടിംഗ് വൈകിപ്പിച്ചു. 2012ല്‍ ഗോവയില്‍ 83 ശതമാനവും പഞ്ചാബില്‍ 78.57 ശതമാനവുമായിരുന്നു പോളിംഗ്. അന്തിമ കണക്കില്‍ വോട്ടിംഗ് ശതമാനം ഇനിയും ഉയര്‍ന്നേക്കും.
ഗോവയില്‍ പ്രതിരോധമന്ത്രി പരീക്കര്‍, മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പര്‍സേക്കര്‍, കേന്ദ്രമന്ത്രി ശ്രീപദ് യശോനായ്ക് എന്നിവര്‍ വോട്ടു രേഖപ്പെടുത്തി. വനിതകള്‍ക്കുള്ള പിങ്ക് പോളിംഗ് ബൂത്തുകളായിരുന്നു ഗോവയിലെ ഇത്തവണത്തെ പ്രത്യേകത.
എല്ലാ മണ്ഡലങ്ങളിലും തയ്യാറാക്കിയ പിങ്ക് ബൂത്തില്‍ സുരക്ഷാ ജീവനക്കാരുള്‍പ്പെടെ വനിതകളെയാണ് നിയോഗിച്ചത്. ബിജെപി ഭരിക്കുന്ന ഗോവയില്‍ നാല്‍പ്പത് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: