ന്യൂദല്‍ഹി:ടുജി അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ(ജെപിസി) കാലാവധി നീട്ടി. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം അവസാനിക്കുന്നത് വരെയാണ് കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച് ജെപിസി അധ്യക്ഷന്‍ പി.സി.ചാക്കോ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ ലോക്സഭ അംഗീകരിച്ചു. ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസം വരെയായിരുന്നു സമിതിയുടെ കാലാവധി .ലോക്സഭയില്‍ നിന്ന് 20 പേരും രാജ്യസഭയില്‍ നിന്ന് പത്ത് പേരുമാണ് സമിതിയിലുള്ളത്. ടെലികോം മേഖലയില്‍ 1998 മുതല്‍ 2009 വരെ നടന്ന ഇടപാടുകളാണ് ജെപിസി പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: