ഇരിട്ടി(കണ്ണൂര്‍): മുഴക്കുന്ന് പോലീസ് സ്റ്റേഷന് പരിധിയിലെ തില്ലങ്കേരിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സിപിഎം കേന്ദ്രത്തില്‍ നിന്നും വന്‍ സ്ഫോടകവസ്തു ശേഖരവും ആയുധങ്ങളും പിടികൂടി. 13 സ്റ്റീല്‍ ബോംബുകള്‍, ഒരു ഐസ് ക്രീം ബോംബ്, രണ്ടു വടിവാള്‍, രണ്ടു കത്തി, ഒരു സ്റ്റീല്‍ പൈപ്പ്, ബോംബ് നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ പാത്രങ്ങള്‍, രണ്ടു കിലോഗ്രാമോളം വെടിമരുന്ന്, ബോംബ് നിര്‍മ്മാണ സാമഗ്രികളായ മുള്ളാണി, കുപ്പിച്ചില്ലുകള്‍, കരിങ്കല്‍ ചീളുകള്‍ എന്നിവയാണ് പിടികൂടിയത്. തില്ലങ്കേരി നൂഞ്ഞുങ്കര മടപ്പുരക്ക് സമീപം പന്നിത്തടത്തിലെ പാറമടക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇവ. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലില്‍, ബോംബു സ്ക്വാഡ് എസ്ഐ എ.രാമചന്ദ്രന്, മുഴക്കുന്നു എസ്ഐ പി.എ.ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തി വന്ന റെയ്ഡിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തത്. സ്ഫോടക വസ്തുക്കളും നിര്‍മ്മാണസാമഗ്രികളും ടിന്നിനുള്ളിലാണ് സൂക്ഷിച്ചുവച്ചിരുന്നത്. പ്ലാസ്റ്റിക് ചാക്കില്‍പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. ഒരു വന്‍ ബോംബു നിര്‍മ്മാണ ശാലയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇവിടം. ഇവിടെ നിന്നും നിര്‍മ്മിച്ച ബോംബുകള്‍ ജില്ലയിലെ സംഘര്‍ഷമേഖലയില്‍ പരക്കെ വിതരണം ചെയ്തതായും പോലീസ് സംശയിക്കുന്നുണ്ട്. ഇതിനു ഏതാനും വാര അകലെ നിന്നാണ് അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് വന്‍ ബോംബുശേഖരം പോലീസ് പിടികൂടിയിരുന്നത്. സിപിഎം ഒഴികെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ബാലികേറാമലയാണ് തില്ലങ്കേരിയിലെ ഈ പ്രദേശങ്ങള്‍. ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലയാളികള്‍ ഒളിവില്‍ താമസിച്ച സ്ഥലവും ഇതിനടുത്താണ്. കഴിഞ്ഞ വര്‍ഷം തില്ലങ്കേരിയിലെ ബിജെപി പ്രവര്ത്തകന് വിനീഷിന്റെ കൊലപാതകത്തിന് ശേഷവും ഇതേ സ്ഥലത്ത് നിന്നും വന്‍ ബോംബ് ശേഖരം പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: