അരൂര്‍: അരൂര്‍ മേഖലയില്‍ കമ്പനികളില്‍ നിന്നും കായലിലേക്ക് വന്‍തോതില്‍ മാലിന്യം തള്ളുന്നത് വ്യാപക പരാതി ഉയരുന്നു. മാലിന്യ നിക്ഷേപം മൂലം കൈതപ്പുഴ കായലും മറ്റ് അനുബന്ധ ജലാശയങ്ങളും മലിനമാകുകയും മത്സ്യങ്ങളുടെ ആവാസവും പ്രജനനവും സാദ്ധ്യമല്ലാത്തവിധം കായലിന്റെ പാരിസ്ഥിതീക സന്തുലീതാവസ്ഥയ്ക്ക് മാറ്റം വരികയും കായലില്‍ നിന്നും മത്സ്യസമ്പത്ത് നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകുന്നു.
കമ്പനികളിലെ മാലിന്യവാഹിനിക്കുഴലുകള് എല്ലാം കായലിലേക്കാണ് സ്ഥാപിച്ചിട്ടുള്ളത്. നിലവിലെ പൊല്യൂഷന്‍ കണ്ട്രോള് നിയമ പ്രകാരം അതതു കമ്പനികളില്‍ സ്ഥാപിച്ചിട്ടുള്ള ട്രീറ്റുമെന്റ് പഌന്റില്‍ മാലിന്യം നിക്ഷേപിച്ച് പ്രാഥമിക ശുദ്ധീകരണത്തിനുശേഷം മാത്രമേ ഈ വെള്ളം ജലാശയങ്ങളില്‍ ഒഴുക്കാവൂ എന്നാണ്.
എന്നാല്‍ പഌന്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഭീമമായി വൈദ്യുതി ആവശ്യമായി വരുമെന്നതിനാല്‍ പല കമ്പനികളും മാലിന്യം നേരിട്ട് കയലുകളിലും ജലാശയങ്ങളിലും ഒഴുക്കുകയാണ്. ഈ അടുത്ത കാലത്ത് അരൂരിലെ ഒരു പ്രമുഖ ബ്രഡ് കമ്പനിയുടെ മുന്‍ വശത്ത് കാന കരകവിഞ്ഞ് റോഡിലേക്ക് ഒഴുകിയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: