പാവറട്ടി: പോലീസ് സ്റ്റേഷന് പരിധിക്കുള്ളില്‍ നിയമപാലനം നടത്തുന്നത് സിപിഎം ഗുണ്ടകള്‍. സിപിഎം നടത്തുന്ന കയ്യൂക്ക്രാഷ്ട്രീയത്തെ തടയിടാനാകാതെ നിസ്സഹായാവസ്ഥയിലാണ് പോലീസ്. സിപിഎം പ്രവര്ത്തകരക്കെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ പോലും പോലിസ് ഭയപ്പെടുന്നു.
യാത്രക്കാര്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ വെങ്കിടങ്ങില്‍ സിപിഎം സ്ഥാപിച്ച ഫഌക്സ് ബോര്‍ഡ് കഴിഞ്ഞ ദിവസം പോലീസ് നീക്കിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ സിപിഎം പ്രവര്‍ത്തകര്‍ എസ്ഐ അടക്കമുള്ളവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇവരുടെ ഭീഷിണിക്ക് വഴങ്ങിയ പോലീസ് റോഡരികില്‍ ഫഌക്സ് ബോര്‍ഡ് പുന:സ്ഥാപിച്ചു. ഒരു ഫഌക്സ്ബോര്‍ഡ് സ്റ്റേഷന് വളപ്പിലും സ്ഥാപിച്ചു. ഈ സംഭവങ്ങള്‍ എസ്.ഐ അരുണിന്റെ സ്ഥലം മാറ്റത്തിലാണ് അവസാനിച്ചത്.
മുല്ലശ്ശേരി കോര്‍ളി ക്ഷേത്രപരിസരത്ത് പകല്‍ സമയത്ത് പരസ്യമായി മദ്യപിച്ചിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലിസ് പിടികൂടിയിരുന്നു. ഇതിനു നേതൃത്വം നല്കിയ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ക്ഷേത്രങ്ങളിലും ഉത്സവനടത്തിപ്പുകളിലും സജീവമായി ഇടപെടാനുള്ള പാര്‍ട്ടി തീരുമാനം ഉത്സവങ്ങളില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. മറ്റു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കുന്നതും ക്ഷേത്രപരിസരങ്ങളില്‍ പാര്‍ട്ടി ചിഹ്നങ്ങളും തോരണങ്ങളും ഫഌക്സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ അനിഷ്ടത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞദിവസം മുല്ലശ്ശേരി ഹനുമാന്‍കാവ് ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള തീരുമാനിച്ചതിലും വൈകി രാത്രി 10 ന് ശേഷവും തുടര്‍ന്നപ്പോള്‍ പോലിസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. പോലിസ് നടപടിയെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി ഉണ്ടായില്ല.
മുല്ലശ്ശേരിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും സിപിഎം പ്രവര്‍ത്തകരുടെയും പീഡനം മൂലം മരണപ്പെട്ട മുല്ലശ്ശേരിയിലെ ഒട്ടോടാക്സി തെഴിലാളിയായിരുന്ന നമ്പിയത്ത് മണിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാവറട്ടി പോലിസില്‍ നല്കിയ പരാതി ഉന്നതരുടെ ഇടപെടല്‍ മൂലം അട്ടിമറിക്കപ്പെട്ടു. ഇത്തരത്തില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരെ ഒഴിവാക്കുന്നതിന് െ്രെകം നമ്പറുകള്‍ നേതാക്കള്‍ ഇടപെട്ട് എഴുതി വാങ്ങുകയാണ്. സ്ഥലം മാറ്റിക്കളയും എന്ന നേതൃത്വത്തിന്റെ ഭീഷണി പോലീസിനെ നിഷ്ക്രിയരാക്കുകയാണ്. നിരവധി രാഷ്ട്രീയ കൊലപതകങ്ങളും സംഘട്ടനങ്ങളും നടന്നിട്ടുള്ള പാവറട്ടി പോലിസ് സ്റ്റേഷന് പരിധിയില്‍ വീണ്ടും സംഘര്‍ഷത്തിന് കോപ്പുകുട്ടുകയാണ് സിപിഎം നേതൃത്വം എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: