ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലേക്ക് ഇരുപത്തിനാലു മണിക്കൂറും വെള്ളം ലഭ്യമാക്കുന്നതിന് ഹോട്ട്ലൈന്‍ പൈപ്പ് സ്ഥാപിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ തടഞ്ഞു. ഇരിങ്ങാലക്കുട ബ്രദര്‍ മിഷന് റോഡില്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നഗരസഭയിലെ പതിനാറാം വാര്‍ഡംഗം കേരള കോണ്‍ഗ്രസ്സ് എം പ്രതിനിധി സംഗീത ഫ്രാന്‍സിസ് തടഞ്ഞത്. തന്റെ വാര്‍ഡില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തന്നെ അറിയിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രവ്യത്തികള്‍ തടഞ്ഞത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കുകകയും, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി യോഗത്തില്‍ അടിയന്തിരമായി ഇരുപത്തിനാലു മണിക്കുറും വെള്ളം ലഭ്യമാക്കുന്നതിന് ഹോട്ട് ലൈന്‍ പൈപ്പ് സ്ഥാപിച്ച് വെള്ളം ലഭ്യമാക്കുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കിയ സാഹചര്യത്തിലായിരുന്നു നിര്‍മാണ പ്രവ്രര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2015-2016 വര്‍ഷത്തെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. വേനല്‍ കടുക്കുന്നതോടെ ജനറല്‍ ആശുപത്രിയില്‍ ശുദ്ധജല ക്ഷാമം രൂക്ഷമാണ്.
ഹോട്ട്ലൈന്‍ പൈപ്പ് സ്ഥാപിച്ചാല്‍ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധീകരണ ശാലയില്‍ നിന്നും നേരിട്ട് ആശുപത്രിയിലേക്ക് വെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ആശുപത്രി സ്ഥിതി ചെയ്യുന്ന വാര്‍ഡംഗം കൂടിയായ സംഗീത ഫ്രാന്‍സിസ് തടഞ്ഞത്. സംഭവമറിഞ്ഞ് നഗരസഭയിലെ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് അഡ്വ വി. സി. വര്‍ഗീസ്, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് പി. എ. അബ്ദുള്‍ ബഷീര്‍, പൊതുമരാമത്ത് സ്റ്റാന്ഡിറങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വത്സല ശശി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മീനാക്ഷി ജോഷി, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി. വി. ശിവകുമാര്‍, റോക്കി ആളൂക്കാരന്‍ എന്നിവര്‍ സ്ഥലത്തെത്തി കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസുമായി സംസാരിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. പ്രവര്‍ത്തി തടസ്സപ്പെട്ടതോടെ മുനിസിപ്പല്‍ സെക്രട്ടറി അടക്കമുള്ള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസുമായി സംസാരിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.
പൈപ്പിടുന്നതിന് എടുക്കുന്ന തോട് അതാത് ദിവസം തന്നെ മണ്ണിട്ട് മൂടിയാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സമീീപവാസികള്ക്കാര്ക്കും തന്നെ പരാതി ഇല്ലാതിരുന്നിട്ടും ജനറല്‍ ആശുപത്രിയില്‍ വെള്ളം ല’ിക്കുന്നതിന് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ വാര്‍ഡ് കൗണ്‍സിലറുടെ നടപടി ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട.് നഗരത്തിലെ മെയിന്‍ റോഡ് ഉള്‍പ്പെടെയുള്ള റോഡുകളില്‍ സ്വകാര്യ കമ്പനികള്‍ കച്ചവട താല്പര്യത്തിനായി റോഡ് കുഴിച്ച് ദിവസങ്ങളോളം ഇടുകയും നിരവധി അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടും ഇതൊന്നും കണ്ടില്ലെന്ന് നടിച്ചവരാണ് ജനല്‍ ആശുപത്രിയില്‍ വെള്ളമെത്തിക്കുന്നിനായി വാട്ടര്‍ അതോറിറ്റി സ്ഥാപിക്കുന്ന പൈപ്പുകളുടെ പണി തടഞ്ഞത്. ആശുപത്രിയിലേക്കുള്ള കുടിവെള്ള പദ്ധതി തടഞ്ഞ നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: