കുമളി: യുവാവിനെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. അട്ടപ്പള്ളം ലക്ഷം വീട് കോളനിയില്‍ താമസക്കാരനായ അളകര്‍(33) എന്നയാള്‍ക്കാണ് സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ പരുക്കേറ്റത്.
ഇയാള്‍ ഗുരുതരാവസ്ഥയില്കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരം
അളകരുടെ സുഹൃത്തും അമ്മയും ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേ വാഹനത്തിന്റെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തെളിച്ചതുമായി ബന്ധപ്പെട്ട ചിലയാളുകള്‍ അസഭ്യം പറഞ്ഞതിനെ ചൊല്ലി വാക്ക് തര്‍ക്കം ഉണ്ടാകുകയും ഈ വിഷയത്തില്‍ അളകര്ഇടപെട്ടതായും അറിയുന്നു പിന്നീട് ഇരുകൂട്ടരും രമ്യതയില്‍ പിരിഞ്ഞു.
എന്നാല്‍ ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ കുമളി ടൗണിലെത്തിയ അളകരെ മുന്‍പ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആളുകളില്‍ ചിലര്‍ ബലമായി ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി അതി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്കും തലയ്ക്കും പരിക്കുണ്ട്. ഇയാളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഉടന്‍ തന്നെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.
സംഭവത്തെ സംബന്ധിച്ചു ആശുപത്രിയില്‍ കഴിയുന്ന ആളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം നടപടികള്‍ സ്വീകരിക്കുമെന്ന് കുമളി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: