തൊടുപുഴ: സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ആദ്യ സംസ്കൃത സിനിമയായ ഇഷ്ടി പതിനൊന്നാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസ്സില്‍ ഹര്ഷാരവങ്ങളൊടെയാണ് സിനിമാസ്വാദകര്‍ സിനിമയെ വരവേറ്റത്. ഗോവാ ദേശീയ-രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രമായിരുന്നു ഇഷ്ടി. കല്‍ക്കത്ത, ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രമേളകളില്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ഇഷ്ടി കേരളത്തിലാദ്യാമായാണ് പ്രദര്‍ശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് 6 ന് ഫിലിംഫെസ്റ്റിവെല്ലിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് ഐശ്യര്യ തിയറ്ററിലാണ് പ്രദര്‍ശനം നടന്നത്. അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. ജി പ്രഭയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സംസ്കൃതത്തില്‍ ഡോക്ടറേറ്റ് നേടിയ കോളേജ് അദ്ധ്യാപകനായ പ്രഭയുടെ ആദ്യ ചലച്ചിത്ര സംവിധാന സംരഭമാണ് ഇഷ്ടി. 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ നമ്പൂതിരി കുടുംബങ്ങളിലെ നവോന്ഥാന പ്രവര്‍ത്തനങ്ങളുടെ പഞ്ചാത്തലത്തിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ സ്ത്രീ പക്ഷ സിനിമ കൂടിയാണ് ഇഷ്ടി. എഴുത്തും വായനയും നിഷേധിക്കപ്പെട്ട സ്തീ സമൂഹത്തിന്റെ ദൈന്യതയും ശൈശവ വിവാഹംപോലെയുള്ള അനാചാരങ്ങള്‍ക്കെതിരെയും ചിത്രം വിരള്ചൂണ്ടുന്നു.
അക്കിത്തം ആദ്യമായി സിനിമയ്ക്ക് ഗാനമെഴുതി എന്ന പ്രത്യകതയും ചിത്രത്തിലുണ്ട്. പ്രൊഫ. വി മധുസൂദന്‍ നായരും ചിത്രത്തില്‍ ഗാനമെഴുതിട്ടുണ്ട്. കൈതപ്രമാണ് സംഗീതം. നെടുമുടി വേണു ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: