കൈതപ്രവും മഗ്ദലനമറിയവും… എന്ന ജന്മഭൂമി ലേഖനത്തില്‍ മഹാകവി വള്ളത്തോള്‍ നാരായണമേനോന് െ്രെകസ്തവര്‍ക്ക് ആരാധനാ ഗാനങ്ങള്‍ എഴുതിക്കൊടുത്ത് അവരെ സഹായിച്ചതായി വായിച്ചു.
മഹാകവി അവര്‍ക്ക് ധാരാളം ഗദ്യപ്രാര്ത്ഥനകളും എഴുതിക്കൊടുത്തിട്ടുണ്ട്. ചക്കാലക്കുന്നേല്‍ ചാണ്ടി സംസ്കൃതം പഠിച്ച് ഭാഷാശുദ്ധിയോടെ പ്രാര്‍ത്ഥനയും പള്ളിപ്പാട്ടും എഴുതിത്തുടങ്ങുന്നതിനു മുമ്പ് പള്ളികളില്‍ പെസഹാവ്യാഴാഴ്ച്ചയ്ക്ക് ഉപയോഗിച്ചിരുന്ന, വള്ളത്തോള്‍ രചിച്ച ഒരു പ്രാര്‍ത്ഥനയുടെ ഏതാനും വരികള്‍:
”എന്റെ നാഥാ! വിളിച്ചു കൊള്ളുവിന്‍ ഞാന്‍ തുറക്കുമെന്നും യാചിച്ചു കൊള്ളുവിന്‍ കിട്ടുമെന്നും നിന്തിരുവടി അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഇതാ, ഞാന്‍ നിന്തിരുവടിയുടെ വാതില്ക്കല് മുട്ടുന്നു. വിളി കേള്‍ക്കേണമേ! ഞാന്‍ അടിമപ്പെട്ടതുകൊണ്ട് എന്റെ സര്‍വ്വാപരാധവും ക്ഷമിക്കേണമേ..!”
അതിന് ക്രിസ്തുവിന്റെ മറുപടി:
”സ്ത്രീയേ! പൊയ്ക്കൊള്‍ക! നിനക്ക് എങ്കല് അതിയായ ഭക്തി തോന്നിയല്ലോ. അതിനാല്‍ നിന്റെ പാപങ്ങളെ ഞാന്‍ ക്ഷമിച്ചിരിക്കുന്നു!”
കേരള െ്രെകസ്തവരുടെ ആവശ്യപ്രകാരം സുറിയാനിയില്‍ നിന്ന് ഒട്ടേറെ ഗാനങ്ങള്‍ വള്ളത്തോളും കൊട്ടാരത്തില്‍ ശങ്കുണ്ണിയും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.
സി.പി ചാണ്ടി യശഃശരീരനായത് പന്ത്രണ്ടു വര്‍ഷംമുമ്പ് എണ്പത്തൊമ്പതാമത്തെ വയസ്സിലാണ്.
കോട്ടയം ജില്ലയിലെ ചിങ്ങവനത്തിനു സമീപം പാത്താമുട്ടത്ത് സ്ലീവാദാസസമൂഹ പ്രവര്‍ത്തനങ്ങളുമായി അദ്ദേഹം കുറേക്കാലം ഉണ്ടായിരുന്നുവെന്നാണ് അറിവ്.
സി. ആര്. മേനോന്, തിരുവല്ല
കേരളത്തിനകത്ത് എന്താണിങ്ങനെ?
കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ കുറ്റവിചാരണ നേരിടേണ്ട നേതാക്കളില്‍ പ്രധാനികളാണ് ഇന്ന് കേരളം ഭരിക്കുന്നത്. അവര്‍ ചെയ്തുവച്ചതും ആരും അറിയാതെ തെളിവുകള്‍ നശിപ്പിച്ചതും, ഇപ്പോള്‍ തെളിവില്ലാതെ ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ കൊലപാതകങ്ങള്‍, തീവയ്പ്പുകള്‍, ബോംബേറുകള്‍.
മരണഭയംകൊണ്ടും അന്നംമുട്ടുമെന്ന പേടികൊണ്ടും ചോദ്യം ചെയ്യാന്‍ ധൈര്യമില്ലാത്ത നിയമപാലകര്‍. കേരളത്തില്‍ മാത്രമേ ഇങ്ങനെ കാണാന്‍ കഴിയൂ.
ഭൂരിഭാഗം പേരും സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന നാടാണ് കേരളം. കേരളത്തിന് പുറത്ത്, ലോകം മുഴുവന്‍ ബുദ്ധിയുടെയും കഴിവിന്റെയും സ്വഭാവത്തിന്റെയും പേരില്‍ അംഗീകരിച്ചിട്ടുള്ള കേരളീയര്‍, കേരളത്തിനകത്തു മാത്രം എന്തേ ഇങ്ങനെ? അതോ ഇവിടെനിന്നും നല്ല മനുഷ്യരെല്ലാം അന്യനാടുകളിലേക്ക് കുടിയേറുകയാണോ? നല്ലവരായ ജനങ്ങള്‍ ഇങ്ങോട്ട് വരാന്‍ മടിക്കുന്നു. വീണ്ടും വീണ്ടും വരുന്നത് കോള്മാന് ഹെഡ്ലവിയെപ്പോലുള്ളവരും തഹാവൂര്‍ ഹുസൈന് റാണായെപ്പോലുള്ളവരും.
മുപ്പത്തിനാലു വര്‍ഷമായി തമ്മില്‍ തമ്മില്‍ യുദ്ധം ചെയ്ത് ജീവിക്കുന്ന ജനതയാണ് അഫ്ഗാനിസ്ഥാനില്‍. രണ്ടു മൂന്നുവര്‍ഷമായി കൊല്ലപ്പെടുന്ന ദിവസം പ്രതീക്ഷിച്ച് ജീവിക്കുന്ന ജനതയാണ് സിറിയയില്‍. എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം എന്നു കരുതി ജീവിക്കുന്നവരാണ് പാലസ്തീനില്‍.
അതുപോലെ എപ്പോള്‍, ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാം, ഭാഗ്യമുണ്ടെങ്കില്‍ രക്ഷപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം എന്നു പേടിച്ച് അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ലാതെ ജീവിക്കുന്ന ഒരു ജനത കണ്ണൂരും പരിസരത്തും മാത്രമായിരുന്നു. എന്നാലത് ഇപ്പോള്‍ കേരളം മുഴുവന്‍ വ്യാപകമാക്കുകയാണ് എല്‍ഡിഎഫ് ഭരണം.
ശ്രീകുമാര്‍, ചാലക്കുടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: