കൊച്ചി: ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനവേദിയില്‍ ഇടതുപക്ഷ കപടമുഖം തുറന്നുകാട്ടി രാധിക വെമുല. ദളിത് സമരങ്ങള്‍ക്ക് ഇടത് പിന്തുണ ലഭിക്കുന്നില്ല. കേരളത്തില്‍ ദളിതരും വനവാസികളും ഭൂമിക്കുവേണ്ടിയുള്ള സമരത്തിലാണെന്നും അവര്‍ പറഞ്ഞു.
ജെഎന്‍യുവില്‍ പോലും ദളിത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ എതിര്‍ക്കുന്ന ശൈലിയാണ് ഇടതുപക്ഷം സ്വീകരിച്ചത്. ദളിത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ എസ്എഫ്ഐ ആക്രമിച്ച സംഭവങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു ആക്രമണത്തില്‍ തന്റെ മകന് രോഹിത് വെമുലയുടെ ചിത്രം വലിച്ചുകീറിയ സംഭവവും നടന്നു. ഇത് തന്നെ വേദനിപ്പിച്ചതായും അവര്‍ പറഞ്ഞു.
ദൡത് വനവാസി ജനതക്കുവേണ്ടി പ്രവര്‍ത്തിച്ച സി.കെ. ജാനുവിനെപ്പോലുള്ളവര്ക്ക് ബിജെപിയില്‍ പോകേണ്ടിവന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ രാജ്യത്ത് അസമത്വം വര്‍ധിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: