റാഞ്ചി: ഝാര്‍ഖണ്ഡിന് സംസ്ഥാന പദവി നേടിക്കൊടുത്ത വീരനായകന് ഉപജീവനത്തിനായി പച്ചക്കറി വില്‍ക്കുന്നു. 1980-90 കാലഘട്ടത്തില്‍ സംസ്ഥാന പദവിക്കായി പട നയിച്ച ബിനോദ് ഭഗത്താണ് ജീവിക്കാനായി മോര്ഹാബാദിയിലെ മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍ക്കുന്നത്.
1995ല്‍ ഝാര്‍ഖണ്ഡ് മേഖലാ സ്വയംഭരണ കൗണ്‍സിലംഗമായി ഭഗത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് രാഷ്ട്രീയം മടുത്തിട്ടാണ് പച്ചക്കറി കൃഷിക്കിറങ്ങിയത്.
ഓള്‍കേരള ഝാര്‍ഖണ്ഡ് വിദ്യാര്‍ഥി യൂണിയന് സ്ഥാപക നേതാവായ ഭഗത്ത്, ഝാര്‍ഖണ്ഡിന്റെ സംസ്ഥാന പദവിക്കായി നടന്ന സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു. ഒട്ടേറെ തവണ ജയിലിലും കിടന്നിട്ടുണ്ട്. ഭഗത്തിനു ശേഷം രാഷ്ട്രീയ രംഗത്തെത്തിയ പലരും ഇപ്പോള്‍ മന്ത്രി പദം വരെ അലങ്കരിക്കുന്നുണ്ട്.1995 ല്‍ ഭഗത്ത് ഝാര്‍ഖണ്ഡ് മേഖല സ്വയംഭരണ കൗസിലംഗമായി.
പക്ഷെ രാഷ്ട്രീയാക്കരുമായി പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കാത്തതിനാല്‍ രംഗം വിടുകയായിരുന്നു. ഝാര്‍ഖണ്ഡിന് സംസഥാന പദവി ലഭിച്ച് പതിനേഴ് വര്‍ഷം കഴിയുമ്പോള്‍ ഭഗത്ത് ജീവിക്കാനായി പച്ചക്കറി വില്‍ക്കുകയാണ്,
പ്രധാനമന്ത്രി നരേന്ദ്രമോദി, സാമ്പത്തിക നില മോശമായിരുന്നപ്പോള്‍ ചായ വിറ്റപോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: