ന്യൂദല്‍ഹി: ട്രെയിന്‍ മാറിക്കേറിയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം 70,000 രൂപയ്ക്ക് മറിച്ചുവിറ്റു. ബന്ധുക്കളെ കാണാന്‍ ഛത്തീസ്ഗഢിലേക്ക് പോയ പെണ്‍കുട്ടിക്കാണ് ഈ ദുരവസ്ഥ. ഒക്ടോബറിലാണ് സംഭവം.
ദല്‍ഹിയിലെത്തിയ പെണ്‍കുട്ടി ട്രെയിനില്‍ വെള്ളം വില്‍ക്കുന്ന അര്മാന് എന്നയാളോട് ഈ വിവരങ്ങളെല്ലാം പറഞ്ഞു. ഇവിടെ നിന്ന് തിരിച്ച് നാട്ടിലെത്തിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിക്കൊണ്ടുപോയി സരയ് കാലെ ഖാന് എന്നയാള്‍ക്ക് കൈമാറുകയും ഇയാളുടെ ഭാര്യ ഹസീനയുടെ സഹായത്തോടെ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അതിനുശേഷം പപ്പുയാദവ് എന്നയാള്‍ക്ക് 70,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. ഇയാള്‍ വിവാഹം കഴിച്ചതാണെന്നും പറയുന്നുണ്ട്. പപ്പുവില്‍ നിന്നുള്ള ക്രൂരമായ മാനസിക ശാരീരിക പീഡനത്തെ തുടര്‍ന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയെങ്കിലും ഹസീനയുടെ മുന്നിലാണ് വീണ്ടും ചെന്നുപെട്ടത്.
പിന്നീട് ഹസീന മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കി മുഹമ്മദ് അഫ്രോസ് എന്നയാള്‍ക്ക് കൈമാറി. ഇയാള്‍ ഹസീനയ്ക്ക് പണം നല്കി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവിടെ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടിയെ ഹുമയൂണിന്റെ ശവകുടീരത്തിനു സമീപത്തായി വനിത കമ്മീഷനാണ് കണ്ടെത്തിയത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കല്‍, പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കല്‍, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം തുടങ്ങിയവപ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടി നിലവില്‍ എയിംസില്‍ കൗണ്‍സിലിങ്ങിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: