തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെയുള്ള ദളിത് പീഡനപരാതി അട്ടിമറിക്കാന്‍ പോലീസ് ശ്രമം. വിദ്യാര്‍ത്ഥികളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടാക്കി കേസ് അട്ടിമരിക്കാനാണ് പോലീസ് ശ്രമം നടത്തുന്നത്.
കഴിഞ്ഞമാസം 21 ന് ആണ് ലക്ഷ്മി നായര്‍ക്കെതിരെ ലോ അക്കാദമി വിദ്യാര്‍ത്ഥി വിവേക് വി.ജി, സെല്വന് എന്നിവര്‍ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചെന്നും ഹോട്ടലില്‍ ജോലിചെയ്യിപ്പിച്ചെന്നും പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണം നടത്തിയത് ആകട്ടെ ആറ് ദിവസങ്ങള്‍ക്ക്ശേഷം. പാരിതിക്കാരിലും സാക്ഷികളിലും ആശയകുഴപ്പമുണ്ടാക്കി മൊഴികളില്‍ വൈരുദ്ധ്യമുണ്ടാക്കുകയാണ് പോലീസ് ലക്ഷ്യം.
മൊഴി രേഖപ്പെടുത്താന്‍ എത്തിയ വിദ്യാര്‍ത്ഥികളോട് പോലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ ഇങ്ങനെയാണ്. അന്നേദിവസം ലക്ഷ്മിനായര്‍ ഏത്കാറിലാണ് വന്നത്, അവരുടെ സാരിയുടെ നിറമെന്ത്, റൂമിലേക്ക വരുമ്പോള്‍ ജനല്‍ തുറന്നിരുന്നോ, എത്ര സ്റ്റെപ്പ് കയറിയാണ് പ്രിന്‍സിപ്പലിന്റെ റൂമിലെത്തിയത് തുടങ്ങിയ പരാതിയുമായി ബന്ധമില്ലാത്ത ചോദ്യങ്ങളാണ് ചോദിക്കുന്നത്. പെട്ടന്ന് ഓര്ത്തുപറയാനാകാത്ത വിധം വിദ്യാര്‍ത്ഥികളുടെ മൊഴിയില്‍ ഇത്തരത്തില്‍ വൈരുദ്ധ്യമുണ്ടാക്കിയാണ് ലക്ഷ്മിനായരെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുന്നത്. ഹോട്ടലില്‍ പണിയെടുപ്പിച്ചു എന്ന് പറഞ്ഞ സെല്‍വന്റെ പാരതി ഇത്തരത്തില്‍ പോലീസ് തള്ളി. മലയാളം നന്നായി വായിക്കാനറിയാത്ത തമിഴ് വംശജനും ഇടുക്കി സ്വദേശിയുമയ സെല്‍വനെ വായിച്ച കേള്‍പിച്ച മൊഴിയല്ല ഒപ്പിട്ട് വാങ്ങിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: