ഗോഹത്തി: വടക്ക്കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ ഏറ്റവും ഉയരമുള്ള മേഖലകളിലേയ്ക്ക് റെയില്‍വെ ലൈന്‍ എത്തുന്നു. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള 10,000 അടി ഉയരത്തിലുള്ള തവാങ് മേഖലയിലേയ്ക്കാണ് റെയില്‍വേ സര്‍വീസ് ആരംഭിക്കുവാന്‍ വടക്ക്കിഴക്കന്‍ ഫ്രോണ്ടിയര്‍ റെയില്‍വേ(എന്‍എഫ്ആര്‍) ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ സര്‍വ്വെ ജോലികള്‍ അടുത്ത വര്‍ഷം ആരംഭിക്കും. മൂന്ന് പ്രധാനപ്പെട്ട ലൈന്‍ ബന്ധമാണ് എന്‍എഫ്ആര്‍ ലക്ഷ്യമിടുന്നതെന്ന് ജനറല്‍ മാനേജര്‍ എച്ച്.കെ. ത്യാഗി പറഞ്ഞു. ബഹലുക്പുങ്-തവാങ്, മുര്കോങ്സെല്ക്(ആസാം)-പശിഘട്ട് (അരുണാചല്‍ പ്രദേശ്), സിലാപത്തൂര്‍(ആസാം)-ബാനെ(അരുണാചല്‍ പ്രദേശ്) എന്നിവയാണിത്.
50,000 കോടി മുതല്‍ 70,000 കോടി വരെയാണ് പദ്ധതിയുടെ തുക പ്രതീക്ഷിക്കുന്നത്. ബഹലുക്പുങ്-തവാങ് ലൈനാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞത്. 500 അടി മുതല്‍ 9000 അടി വരെ ഉയരത്തിലുള്ളതാണ് ഈ നിര. ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷം ഈ മേഖലയുടെ വികസനത്തിന് വന്‍ പ്രധാന്യമാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: