കോട്ടയം: ഭാരത സംസ്കൃതിക്ക് നേരെയുള്ള വെല്ലുവിളികള്‍ നേരിടുന്നതില്‍ സാഹിത്യ കലാമേഖലക്ക് കരുതല്‍ വേണമെന്ന് പ്രൊഫ. പൊന്‍കുന്നം രാമചന്ദ്രന് അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യവേദിയുടെ മദ്ധ്യമേഖലാ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഗീതവും ചിത്രരചനയും ഉള്‍പ്പെടെയുള്ള കലാരംഗവും സാഹിത്യമേഖലയും കൂടിക്കലര്‍ന്നതാണ് ഭാരതസംസ്കാരം. ഈ സംസ്കാരത്തിന് വെല്ലുവിളി ഉയര്‍ന്നുവരുന്ന ആധുനിക കാലഘട്ടത്തില്‍ ജനതയെ ഒന്നിപ്പിക്കുവാനും രാജ്യത്തെ ഒന്നായി കാണുവാനുമുള്ള പരിശ്രമം തപസ്യയുടെ പ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കണമെന്ന് പാലക്കാട് സംഗീത കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. നാഗസ്വരവിദ്വാനും തപസ്യയുടെ സംസ്ഥാന രക്ഷാധികാരിയുമായ തിരുവിഴ ജയശങ്കര്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ സംസ്ഥാന പ്രസിഡന്റ് പി. ബാലകൃഷ്ണന്, സംസ്ഥാന സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണന്, മേഖലാ സെക്രട്ടറി പി.എന്‍. ബാലകൃഷ്ണന്, ജില്ലാ സെക്രട്ടറി വിജി ജയദേവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രൊഫ.പി.ജി.ഹരിദാസ് ‘തപസ്യ തത്വവും, പ്രയോഗവും’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സുരേന്ദ്രലാല്‍ അദ്ധ്യക്ഷത വഹിച്ചു. ‘സ്ഥലനാമ ചരിത്രവും ഐതീഹ്യവും’ എന്ന വിഷയത്തില്‍ പ്രൊഫ.വി.പി.വിജയമോഹനും, ‘സാംസ്കാരിക അധിനിവേശവും മതവും മാര്‍ക്സിസവും’ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി. ഗോപിനാഥും ക്ലാസ് നയിച്ചു. രവീന്ദ്രവര്‍മ്മ, അഡ്വ.അഭിലാഷ് ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
സമാപന സഭയില്‍ ആര്‍എസ്എസ് കോട്ടയം ജില്ലാ സംഘചാലക് എ.കേരളവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. സംഗീതസംവിധായകന് ആലപ്പിരംഗനാഥ് യോഗം ഉദ്ഘാടനം ചെയ്തു. ജനം ടിവി റീജിയണല്‍ മാനേജര്‍ കെ.പി.രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ചങ്ങങ്കേരി സ്വാമിദാസ്, എ.എന്‍. ഉണ്ണികൃഷ്ണ്‍, സന്തോഷ് സദാശിവമഠം, സുരേന്ദ്ര കമ്മത്ത്, അനില്‍കുമാര്‍ മാനമ്പള്ളില്‍, ബിന്ദു സജീവ്, ശിവകുമാര്‍ അമൃതകല, വി.കെ.ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: