ചെന്നൈ: മധുര ജില്ലയിലെ ആവണിയാപുരത്ത് നടത്തിയ ജെല്ലിക്കെട്ടില്‍ കാളയുടെ കുത്തേറ്റ് 36 പേര്‍ക്ക് പരിക്ക്. പത്ത് പേരുടെ നില ഗുരുതരമാണ്. 900ത്തോളം കാളകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
വന്‍ പ്രക്ഷോഭങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ അനുമതിയോടെ നടന്ന ജെല്ലിക്കട്ടില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. വന്‍ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. സൈക്കിളുകള്‍, യാത്രാ ബാഗുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് വീരന്മാര്ക്ക് നല്‍കുന്നത്.
റവന്യൂ മന്ത്രി ആര്. ഉദയകുമാറും ജില്ലാ കളക്ടര്‍ വീരരാഘവ റാവുവും ചേര്‍ന്ന് ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തു. പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായാണ് പതിവായി തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നത്. എന്നാല്‍ സുപ്രീംകോടതി നിരോധനത്തെ തുടര്‍ന്ന് പൊങ്കല്‍ ആഘോഷവേളയില്‍ ജെല്ലിക്കെട്ട് നടന്നില്ല.
നിരോധനത്തിനെതിരെ തമിഴ്നാട് നിയമസഭ ജനുവരി 23ന് നിയമം പാസ്സാക്കിയിരുന്നു. വൈദ്യ പരിശോധന ഉള്‍പ്പടെയുള്ള എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ച ശേഷമാണ് ജെല്ലിക്കെട്ട് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: