ഹൈദരാബാദ്: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഇന്ത്യ എക്കെതിരായ സന്നാഹ മത്സരത്തില്‍ തിരിച്ചടി. ഹൈദരാബാദിലെ ജിംഖാന മൈതാനത്ത് ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. മറുപടി തുടങ്ങിയ ഇന്ത്യ എ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സില്‍.
നായകന് മുഷ്ഫിഖര്‍ റഹിം (58), സൗമ്യ സര്‍ക്കാര്‍ (52) എന്നിവരുടെ അര്‍ധശതകങ്ങളാണ് ബംഗ്ലാദേശിന് തുണയായത്. സാബ്ബിര്‍ റഹ്മാന് (33), ലിടണ്‍ ദാസ് (28 നോട്ടൗട്ട്), മഹ്മുദുള്ള (23), തമീം ഇഖ്ബാല്‍ (13) എന്നിവരും രണ്ടക്കം കണ്ടു. ഇടംകൈയന്‍ മീഡിയം പേസര്‍ അനികേത് ചൗധരിയുടെ നാല് വിക്കറ്റ് പ്രകടനും സന്ദര്‍ശകരെ പ്രതിസന്ധിയിലാക്കി. 12 ഓവറില്‍ 26 റണ്‍സ് മാത്രമേ അനികേത് വഴങ്ങിയുള്ളു. സി.വി. മിലിന്ദ്, വിജയ് ശങ്കര്‍, സയിദ് നദീം, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
മറുപടി തുടങ്ങിയ ഇന്ത്യന്‍ യുവനിരയ്ക്ക് ഓപ്പണര്‍മാര്‍ നായകന് അഭിനവ് മുകുന്ദും (16), പ്രിയങ്ക് പഞ്ചലും (40 നോട്ടൗട്ട്) തകര്‍പ്പന്‍ തുടക്കം നല്കി. അഭിനവിനെ സുഭാശിഷ് റോയി, ഇമ്രുള്‍ കയെസിന്റെ കൈയിലെത്തിച്ചു. തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ (29 നോട്ടൗട്ട്) പോരാട്ടം എതിര് ക്യാമ്പിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: