കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഹിമപാതം കടുത്ത വെല്ലുവിളി ഉയർത്തുന്നു. കനത്ത മഞ്ഞ് വീഴ്ചയിൽ ഇതുവരെ നൂറിലധികം പേർ കൊല്ലപ്പെട്ടതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ വടക്ക് കിഴക്കൻ പ്രവിശ്യകളിലും മധ്യ പ്രവിശ്യകളിലുമാണ് ഹിമപാതം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.
ഹിമപാതം കനത്ത പ്രവിശ്യകളിൽ നൂറുകണക്കിന് വീടുകള്‍ നശിച്ചു. റോഡുകള്‍ മഞ്ഞില്‍ പുതഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഞ്ഞുവീഴ്ചയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. നൂറിസ്ഥാന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ കുറഞ്ഞത് 50 പേര് കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് ആളുകളെക്കുറിച്ചു വിവരമൊന്നുമില്ല.
അപ്രതീക്ഷിതമായ ഹിമപാതം ഗ്രാമത്തെ ഏറെക്കുറെ തകര്‍ത്തു. അഫ്ഗാന്റെ വടക്കന്‍, മധ്യ പ്രവിശ്യകളില്‍ 54 പേര് മരിച്ചു. നിരവധി പേരെ കാണാതാകുകയും ചെയ്തു. ഇവി?ടെ 168 വീടുകള്‍ നിശേഷം തകര്‍ന്നു. നൂറുകണക്കിന് കന്നുകാലികള്‍ ചത്തു. ബധാക്ഷന് പ്രവിശ്യയില്‍ മൂന്നു സ്ത്രീകളും രണ്ടു കുട്ടികളുമുള്‍പ്പെടെ 18 പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: