ന്യൂദല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ട്രെയിന്‍ സര്‍വ്വീസിന് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടി. ആനഡമാന് തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിനെയും ദിഗ്ലീപ്പൂരിനെയും ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നത്.
നിലവില്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ ബസ്, ബോട്ട് സര്‍വ്വീസുകള്‍ മാത്രമാണ് ഉള്ളത്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്ത് എത്താന്‍ ബസില്‍ 14 മണിക്കൂറും, ബോട്ടില്‍ 24 മണിക്കൂറും യാത്ര ചെയ്യണം.
40 മീറ്റര്‍ നീളത്തിലുള്ള ബ്രോഡ് ഗേജ് റെയില്‍വേ വരുന്നതോടെ മൂന്ന് മണിക്കൂര്‍ കൊണ്ട് യാത്ര സാധ്യമാകും. 2,413.68 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ വന്‍ ടൂറിസം സാധ്യതകളാണ് കടന്നു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: