ചെന്നൈ: രക്തത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് അവയവങ്ങള്‍ ചലിക്കാതായതാണ് ജയലളിതയുടെ മരണത്തിന് കാരണമെന്ന് ഡോ. റിച്ചാര്‍ഡ് ബെയ്ലി. തമിഴ്നാട് സര്‍ക്കാര്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ബെയ്ലി ഈ കാര്യം വ്യക്തമാക്കിയത്. ജയലളിതയുടെ മരണത്തിന് രണ്ട് മാസത്തിന് ശേഷവും അമ്മയുടെ മരണത്തെ ചുറ്റിപറ്റി ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടറായ ബെയ്ലി ഈ കാര്യം വെളിപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേയ്ക്ക് അമ്മയുടെ വീട്ടില്‍ നിന്ന് ആംബുലന്‍സില്‍ പുറപ്പെടും വരെ അവര്‍ക്ക് ബോധവതിയായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു.
പനിയും നിര്‍ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷവും അവര്‍ മറ്റുള്ളവരുമായി സംഭാഷണത്തിലേര്പ്പെട്ടിരുന്നെന്നും ജെയ്ലി വ്യക്തമാക്കി.
പ്രമേഹം കൂടുതലായിരുന്നതിനാല്‍ അസുഖങ്ങള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. അതിനാലാണ് നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തത്. ഒദ്യോഗിക കാര്യങ്ങളില്‍ ചിലതിന് വിരലടയാളം പതിപ്പിച്ചപ്പോള്‍ താനും ഒപ്പമുണ്ടായിരുന്നു. നല്ല ബോധത്തോടെയാണ് അവര്‍ വിരലടയാളം പതിപ്പിച്ചത്. ജയലളിതയുടെ മൃതദേഹം എംബാം ചെയ്തിരുന്നുവെന്നും ഡോക്ടര്‍ റിച്ചാര്‍ഡ് ബെലേ പറഞ്ഞു.
ദീര്‍ഘകാലമായി പ്രമേഹ ബാധിതയായിരുന്ന ജയലളിതയെ അവസാന കാലത്ത് വൃക്കരോഗവും അലട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: