ആലപ്പുഴ: പക്ഷിപ്പനിയുടെ പേരില്‍ കൊന്നൊടുക്കിയ താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം മാസങ്ങള്‍ കഴിഞ്ഞിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ച് താറാവു കര്‍ഷകര്‍ സമരത്തിലേക്ക്. ജില്ലയില്‍ കഴിഞ്ഞ ഒക്ടബോര്‍ 22 മുതല്‍ കൊന്നൊടുക്കിയ ഏഴുലക്ഷം താറാവുകളുടെ നഷ്ടപരിഹാരമാണ് നല്‍കേണ്ടത്.
ഒരാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും പാഴ്വാക്കായി. പ്രഖ്യാപനം കഴിഞ്ഞു മൂന്നുമാസങ്ങള്‍ പിന്നിടുമ്പോഴും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. താറാവുകളെ കൊന്നൊടുക്കിയതില്‍ ക്രമക്കേടുണ്ടെന്നു പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയശേഷം നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നു അധികൃതര്‍ പിന്നീട് അറിയിച്ചു.
കഴിഞ്ഞമാസം മൃഗസംരക്ഷണ ഡയറക്ടര്‍ ജില്ലയില്‍ എത്തി പരാതി സംബന്ധിച്ചു അന്വേഷണം നടത്തുകയും പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ല എന്നു കാണിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയെന്നും കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: