അന്തിക്കാട്: പെരിങ്ങോട്ടുകരയില്‍ സാമൂഹ്യവിരുദ്ധര്‍ ബിജെപി പ്രവര്‍ത്തകന്റെ വീടാക്രമിച്ചു. നാലുംകൂടിയ സെന്ററിന് കിഴക്ക് ബോധാനന്ദ വായനശാലക്ക് സമീപം വേളേക്കാട്ട് ജിബിന്റെ വീടാണ് ആക്രമിച്ചത്. വീടിന്റെ ജനല്‍ച്ചില്ലുകളും കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിന്റെ മുന്നിലേയും, ഇരുവശങ്ങളിലേയും ഗ്ലാസുകളും, ബൈക്കിന്റെ ടാങ്കുമാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. ഞായറാഴ്ച രാത്രി ഏകദേശം പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതോടെ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. താന്ന്യം പഞ്ചായത്ത് യുവമോര്‍ച്ച ഭാരവാഹിയായ ജിബിന്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സംഭവം സംബന്ധിച്ച് ജിബിന്‍ അന്തിക്കാട് പോലീസില്‍ പരാതി നല്കി.
പെരിങ്ങോട്ടുകരയില്‍ ബിജെപി പ്രവര്ത്തകന് വേളേക്കാട് ജിബിന്റെ വീടാക്രമണത്തിന് പിന്നില്‍ സിപിഎം ഗുണ്ടാ-മാഫിയ സംഘങ്ങളെന്ന് ബിജെപി താന്ന്യം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. സംഭവത്തില്‍ താന്ന്യം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: