തൃശൂര്‍: ഫണ്ട്തിരിമറി നടത്തിയ കേസില്‍ കുറ്റക്കാരനെന്നുകണ്ടെത്തിയ വനംവകുപ്പ് ഓഫീസിലെ യുഡിക്ലര്ക്കിന് 13 വര്‍ഷം കഠിനതടവും നാലരലക്ഷം രൂപ പിഴയും. തൃശൂര്‍ പെരിങ്ങാവ് സ്വദേശി സി.ഡി.ബാസ്റ്റ്യനെയാണ് വനംവകുപ്പിലെ വിവിധ ഫണ്ടുകളില്‍ ക്രമക്കേടുകള്‍ കാട്ടിയതിനു തൃശൂര്‍ വിജിലന്‍സ് കോടതി വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ നാലുവര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ 13മാസം അധിക തടവും അനുഭവിക്കണം.
2000-2001 വര്‍ഷങ്ങളില്‍ ചെമ്പൂക്കാവിലുള്ള വനംവകുപ്പിന്റെ ഓഫീസില്‍ ജോലി നോക്കിയിരുന്ന കാലത്താണ് അഴിമതി നടത്തിയത്. ഈ മാസം സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് ശിക്ഷാവിധി. 2002ല്‍ വിജിലന്‍സ് ഡിവൈഎസ്പി ജോര്‍ജ്ജാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഡിവൈഎസ്പി സി.എസ്. മജീദ് കുറ്റപത്രം സമര്‍പ്പിച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പ്രതിയെ വിയ്യൂര്‍ സെന്റര്‍ ജയിലിലേക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: