തൃശൂര്‍: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ നീതിപൂര്‍വമല്ലെന്നും ഇനിയും ലംഘനം ഉണ്ടാകാതിരിക്കാന്‍ രാഷ്ട്രീയമായും നിയമപരമായും ഭരണപരമായും സ്വീകരിക്കാവുന്ന എല്ലാ നടപടികളുമെടുക്കുമെന്നും ജലവിഭവമന്ത്രി മാത്യു ടി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കരാര്‍ ലംഘിക്കുന്ന തമിഴ്നാടിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. 1958 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ 1970ല്‍ 30 വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവച്ചത്. 30 വര്‍ഷത്തിനു ശേഷം ഉഭയസമ്മതപ്രകാരം കരാര്‍ പുനരവലോകനം ചെയ്യണം. അതിനു തയാറാകാതെ കരാര്‍ വ്യവസ്ഥകള്‍ തമിഴ്നാട് ഏകപക്ഷീയമായി അനുകൂലമാക്കി. കേരളത്തിന് അനൂകൂലമല്ലാത്ത കരാറിലൂടെ അനുവദിക്കപ്പെട്ട ജലംപോലും നല്‍കാതെ തമിഴ്നാട് കരാര്‍ ലംഘനം തുടരുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: