കട്ടപ്പന: പുഷ്പ്പഗിരി പടിഞ്ഞാറേ ചിറ്റേടത്ത് മോഹനന്റെ മകന് പ്രദീപിന്റെ (കണ്ണന് 25) ദുരൂഹമരണം സംബന്ധിച്ച് പ്രതികളെ പിടികൂടാന്‍ ഇതുവരെയും കഴിഞ്ഞില്ല. 2007 ഫെബ്രുവരി ഏഴിനാണ് പ്രദീപിനെ അയ്യപ്പന്‍കോവില്‍ പഴയക്ഷേത്രത്തിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.
മണല്വാരുന്നതിനിടയില് വള്ളംമറിഞ്ഞ് മുങ്ങിമരിച്ചെന്നായിരുന്നു കൂടെയുള്ളവര്‍ പറഞ്ഞിരുന്നത്. മുത്തംപടിയിലെ സ്ഥലത്ത് മുളകുപറിച്ചിരുന്ന പ്രദീപിനെ മണല്‍വാരല്‍ തൊഴിലാളികളായിരുന്ന മൂന്നുപേര്‍ വിളിച്ചുകൊണ്ടുപോയതാണെന്ന് അച്ഛന് പൊലീസിന് മൊഴി നല്‍കിയിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു അയക്കുമ്പോള്‍ വായില്‍നിന്നും മൂക്കില്‍നിന്നും രക്തംവന്നിരുന്നതായും ശരീരത്ത് മുറിവുകളുണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്നാണ് പറയുന്നത്. മണല്‍മാഫിയയുടെ സ്വാധീനത്തിനു വഴങ്ങി റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെട്ടെന്നാണ് ആരോപണം. പോലീസും പിന്നീട് ക്രൈബ്രാംഞ്ചും അന്വേഷണം നടത്തി.കേസിന്റെ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ചിനും കഴിഞ്ഞില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ബന്ധക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: