കൊച്ചി: സിപിഎം നേതാവ് കൊല്ലപ്പെട്ട കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയ കേസ് ഹൈക്കോടതി വിട്ടു. തലശ്ശേരി സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.
തലശ്ശേരി പാനൂരില്‍ സിപിഎം പ്രവര്ത്തകന് കുറ്റേരി അശോകനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കി കേസെടുത്തിരുന്നു. 2000 ഡിസംബര്‍ അഞ്ചിനായിരുന്നു സംഭവം. കേസില്‍ നാല് പേര്‍ക്ക് തലശ്ശേരി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികള്‍ കുറ്റക്കാരെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നും ജസ്റ്റിസ് പി.ആര്. രാമചന്ദ്ര മേനോന്, ജസ്റ്റിസ് എ. ഹരിപ്രസാദ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വിധിച്ചു. കീഴ്ക്കോടതി വിധിച്ച തടവും പിഴയും റദ്ദാക്കി.
ആദ്യ നാലു പ്രതികളായ മൊട്ടമ്മല്‍ ഷാജി, സജിത്ത്, ഉത്തമന്, റിജേഷ് എന്നിവരാണ് കുറ്റവിമുക്തരായത്. അഡ്വ. പി.എസ്. ശ്രീധരന് പിള്ള, അര്ജ്ജുന് ശ്രീധര്‍, ധീരേന്ദ്രകുമാര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: