ചെങ്ങന്നൂര്‍: എംഎല്‍എയുടെ ഡ്രൈവര്‍ പോലീസുകാരനെ ഭീഷണിപ്പെടുത്തിയതായി പരാതി. ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന് നായരുടെ ഡ്രൈവര്‍ ജോയിസാണ് പോലീസ് ഉദ്യോഗസ്ഥനെ യൂണിഫോമില്‍ കുത്തിപ്പിടിച്ച് വധഭീഷണിമുഴക്കിയതായി പരാതി. പോലീസ് കേസെടുത്തു.
കഴിഞ്ഞ നാലിന് ചെങ്ങന്നൂര്‍ ബഥേല്‍ ജങ്ഷനില്‍ ട്രാഫിക്ക് ഡ്യൂട്ടി ചെയ്ത ആലപ്പുഴ എആര്‍ ക്യാമ്പിലെ സിവില്‍ ഓഫീസര്‍ വി.എസ്. ശിവപ്രസാദാണ് പരാതിക്കാരന്.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ ജോയിസ് സഞ്ചരിക്കുന്നതു കണ്ട പോലീസുകാരന് വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്തു. ഇതു കണ്ട് ഇയാള്‍ വാഹനം നിര്‍ത്തി പോലീസ്കാരനോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ജോയ്സിനെതിരെ കേസ് എടുത്തതായി എസ്ഐ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് അടിപിടി കേസില്‍ ഇയാള്‍ പ്രതിയാണ്. ആലായില്‍ ഉണ്ടായ അടിപിടിയിലും എംഎല്‍എയ്ക്കൊപ്പം മാന്നാറില്‍ ഒരുയോഗത്തിന് പോകവെ സംഘാടകരോട് സംഘര്‍ഷം ഉണ്ടാക്കിയതും ചെങ്ങന്നൂരില്‍ പൂഷ്പമേള നടക്കുമ്പോള്‍ കാര്‍ പാര്‍ക്കിങിന്റെ പേരില്‍ തര്‍ക്കം ഉണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.
എന്നാല്‍ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് ജോയ്സിനെ ഒരാഴ്ച മുമ്പ് ഒഴിവാക്കിയെന്നാണ് എംഎല്‍എ യുടെ ഓഫീസ് അറിയിക്കുന്നത്. നിരന്തരമായി അടിപിടി കേസില്‍ ഏര്‍പ്പെടുന്ന ആളിനെ എംഎല്‍എ കൂടെക്കൂട്ടിയതിനെതിരെ തുടക്കം മുതല്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: