കുറവിലങ്ങാട്: കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോനപള്ളി മൂന്നുനോമ്പിന്റെ പ്രധാന തിരുനാള്‍ ദിനമായ ഇന്ന് ഉച്ചക്ക് ഒരുമണിക്ക് പ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം നടക്കും.
മത്സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞ യോനാ പ്രവാചകന്റെ കപ്പല്‍ യാത്രയെ അനുസ്മരിക്കുന്ന പ്രധാന ചടങ്ങാണ് കപ്പല്‍ പ്രദക്ഷിണം. ദേശാധിപ•ാരായ കടപ്പൂര് നിവാസികളുടെ കരങ്ങളില്‍ ഒരേ താളത്തിലും വേഗത്തിലും കപ്പല്‍ ഉയര്‍ന്ന് താഴുമ്പോള്‍ തിരുസ്വരൂപങ്ങള്‍ അകമ്പടി സേവിക്കും. വലിയപള്ളിയുടെ കുരിശുംതൊട്ടിയില്‍ കപ്പല്‍ ആടി ഉലയുമ്പോള്‍ കടല്‍ യാത്രയുടെ അനുഭവമാണ് ഭക്തര്ക്കുണ്ടാകുന്നത്. ഗജവീര•ാരുടെയും മുത്തുക്കുടയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം പടവുകളിറങ്ങിവരുന്നത് വേറിട്ടകാഴ്ചയാണ്. രാവിലെ 10.30 ന് പാലാ രൂപതാ മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുര്‍ബ്ബാന സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ രൂപതാ വികാരി ജനറാള്‍ റവ.ഡോ.ജോസഫ് മലേപ്പറമ്പില്‍ സന്ദേശം നല്‍കും. കുരിശുംതൊട്ടിയിലെ പ്രദക്ഷിണം അവസാനിപ്പിച്ച് രണ്ടുമണിയോടുകൂടി വലിയപള്ളിയില്‍ പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: