കോട്ടയം: തിരുവാര്‍പ്പിലെ പരുത്തിയകം പ്രദേശത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി മുഴക്കി സിപിഎം പോസ്റ്ററുകള്‍.
പരുത്തിയകത്ത് ആര്‍എസ്എസ് പരിശീലനത്തിന് നേതൃത്വം നല്കുന്ന മനോജ്, സനീഷ്, അനീഷ്, ആദര്‍ശ് എന്നിവര്‍ ചുവന്ന പട്ട് പുതയ്ക്കാന്‍ തയ്യാറാകുക, ഇവര്‍ക്കായുള്ള ചിത തയ്യാറാക്കി കാത്തിരിക്കൂ, ആര്‍എസ്എസിന് ഒത്താശ ചെയ്തുകൊടുക്കുന്ന നാറിയ നായന്മാരെ ഒറ്റപ്പെടുത്തുക, ആര്‍എസ്എസ് പരിശീലന സംഘത്തിന് നിര്‍ദ്ദേശങ്ങള്‍ നല്കുന്ന പട്ടാളക്കാരനെ വെടിവച്ച് കൊല്ലുക എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് വ്യാപകമായി പതിപ്പിച്ചിട്ടുള്ളത്.
പരുത്തിയകം കവലയില്‍ സ്ഥാപിച്ചിട്ടുള്ള ഡിവൈഎഫ്ഐയുടെ ബോര്‍ഡിലും സമീപത്തുള്ള ബേബി എന്നയാളിന്റെ വീടിന്റെ മതിലിലുമാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്. കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്യുന്ന ഇത്തരം പോസ്റ്ററുകള്‍ക്കെതിരെ പോലീസ് നടപടി എടുക്കാത്തത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു.
പൊതുവേ സമാധാനം നിലനിന്നിരുന്ന ഈ പ്രദേശത്ത് റിപ്പബ്ലിക് ദിനത്തില്‍ ഇല്ലിക്കല്‍ കവലയിലൂടെ ബൈക്കില്‍ കടന്നുപോയ മാടപ്പത്തറ സന്ദീപ്, പുത്തേട്ട് അനിരുദ്ധന് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം സംഘം അക്രമിച്ചിരുന്നു.
സന്ദീപിന്റെ തലയോട് പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. നിബു, അജു, നിധിന്, പ്രവീണ്‍, നിസാം തുടങ്ങിയ പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇതില്‍ നാലുപേര്‍ക്കെതിരെ മാത്രമാണ് പോലീസ് കേസ്സെടുത്തത്. ഇവരെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചു. ബാക്കിയുള്ള പ്രതികളെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ കഴിഞ്ഞ ദിവസം കോട്ടയം വെസ്റ്റ് സിഐ ആഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പ്രതികളെ അറസ്റ്റുചെയ്യണം എന്നാവശ്യപ്പെട്ട് മാര്‍ച്ച് സംഘടിപ്പിച്ചതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിതരാക്കാനും പോസ്റ്റര്‍ പതിക്കാനും സാഹചര്യം ഉണ്ടായത്.
അക്രമത്തിന് ശേഷം സൈ്വര്യവിഹാരം നടത്തിയ പ്രതികളെ മുഴുവന്‍ അറസ്റ്റ്ചെയ്യാന്‍ പോലീസ് തയ്യാറാകാത്തതാണ് വീണ്ടും അക്രമത്തിന് ആഹ്വാനം ചെയ്യാന്‍ ഇവര്‍ക്ക് പ്രേരണയായത്. സ്ഥലത്തെ സിപിഎം നേതാക്കളുടെ പിന്തുണയോടെയാണ് പോസ്റ്റര്‍ പ്രചരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
നിബു, അനുരാഗ്, കരുണ്‍, മനോജ് എന്നീ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പോസ്റ്റര്‍ പതിപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരസ്യമായി കലാപത്തിന് ആഹ്വാനം നല്‍കുകയും മതസ്പര്‍ദ്ദ വളര്‍ത്തുവാനും നാട്ടുകാരുടെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്താനും ഇടവരുത്തുന്ന നടപടിക്കെതിരെ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: