മരട്: മണിച്ചെയിന്‍ തട്ടിപ്പുകള്‍ ജില്ലയില്‍ വീണ്ടും. തട്ടിപ്പുകള്‍ തടയാന്‍ സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗ്ഗരേഖകള്‍ ലംഘിച്ചാണ് കമ്പനികളുടെ പ്രവര്‍ത്തനം. ആളുകളെ ചേര്‍ത്താല്‍ ലാഭം കിട്ടുമെന്നും പെട്ടെന്ന് ധനികനാകാമെന്നും വാഗ്ദാനം ചെയ്യുന്ന ധന ഇടപാട് നിരോധിച്ചതായി, 2015 ല്‍ നികുതി വകുപ്പിറക്കിയ മാര്‍ഗ്ഗരേഖയിലുണ്ട്.
സൂറത്തില്‍ രജിസ്ട്രേഷന് ചെയ്തിട്ടുള്ള കമ്പനിയില്‍ 5000 രൂപ നല്കിയാല് പ്രവേശനം കിട്ടും. 1000 രൂപയോളം വിലവരുന്ന ഒരുജോഡി വസ്ത്രം സമ്മാനം. 5000 മുടക്കാന്‍ തയ്യാറുള്ള 25 പേരെ കണ്ടെത്തി പദ്ധതിയില്‍ ചേര്‍ത്താലേ മുടക്ക് മുതല്‍ തിരിച്ച് കിട്ടൂ. 5000 രൂപ വീതം മുടക്കി ഒരു ജോഡി ആളുകളെ ചേര്‍ക്കുമ്പോള്‍ കമ്പനിക്ക് 1000 രൂപ കിട്ടും. പ്രതിഫലം അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമാണ് രീതി.
പശ്ചിമകൊച്ചിയിലെ വസന്തവിഹാര്‍ ലോഡ്ജ്, വൈറ്റിലയിലെ അനുഗ്രഹഹോട്ടല് എന്നിവിടങ്ങളില്‍ മണിച്ചെയിന്‍ തട്ടിപ്പ് കമ്പനിയുടെ യോഗങ്ങള്‍ നടന്നതായി പോലീസിന് വിവരം ലഭിച്ചു. മണി ചെയിന്‍ തട്ടിപ്പില്‍ ഉപഭോക്താക്കള്‍ക്ക് കോടികള്‍ നഷ്ടമായെന്നുള്ള പരാതികള്‍ മുമ്പ് ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് സാധാരണകാരുടെ പണം തട്ടുന്ന ഇത്തരം കമ്പനികള്‍ക്കെതിരെ നികുതി വകുപ്പും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: