കോട്ടയം: നിരവധി മോഷണ കേസുകളിലെ പ്രതി പോലീസ് പിടിയില്‍. തിരുവനന്തപുരം തിരുവില്വാമലയില്‍ പളനി(49)യെയാണ് ഇന്നലെ മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്ന് ഗാന്ധിനഗര്‍ പോലീസ് പിടികൂടിയത്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള സോപാനം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും ക്യാമറയും മറ്റും മോഷ്ടിച്ച സംഭവത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മദ്യത്തിന്റേയും കഞ്ചാവിന്റേയും അടിമയായതിനാല്‍ പ്രതിയെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന പ്രതി രാത്രി കാലങ്ങളില്‍ കോട്ടയത്തെത്തിയാണ് മോഷണം നടത്തിയിരുന്നത്. ബാലന്, ചൗരപ്പന്, ഷാജി തുടങ്ങിയ പേരുകളിലാണ് പ്രതി അറിയപ്പെട്ടിരുന്നത്.
ചോദ്യം ചെയ്യലില്‍ പ്രതി മള്ളുശേരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ജോത്സ്യന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതും, എസ്എച്ച് മൗണ്ടിനടുത്തുള്ള വീടും, കുമാരനല്ലൂര്‍ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലും കടയിലും മോഷണം നടത്തിയത് താനാണെന്ന് സമ്മതിച്ചു. പ്രതി മോഷണക്കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി സാരഥി, ഏറ്റുമാനൂര്‍ സിഐ മാര്ട്ടിന് സി.ജെ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: